നാഗ്പൂര്‍: ആശുപത്രിയില്‍ നിന്ന് റെയിന്‍കോട്ട് ആണെന്ന് തെറ്റിദ്ധരിച്ച് പിപിഇ കിറ്റ് അടിച്ചുമാറ്റിയ പച്ചക്കറിക്കാരന് കൊവിഡ് സ്ഥിരീകരിച്ചു. നാഗ്പൂരിലേ നാര്‍ഖേഡ് പട്ടണത്തിലാണ് സംഭവം നടന്നത്.
കഴിഞ്ഞ ഞായറാഴ്ച മദ്യപിച്ച് വീട്ടിലേക്കുള്ള വഴിയിൽ വീണ് ഇയാൾക്ക് പരിക്ക് പറ്റിയിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇയാള്‍, ഡിസ്ചാർജ് ചെയ്യുന്ന സമയത്ത് റെയിൻകോട്ടാണെന്ന് തെറ്റിദ്ധരിച്ച് അവിടെയുണ്ടായിരുന്ന പിപിഇ കിറ്റ് മോഷ്ടിക്കുകയായിരുന്നു.
എറണാകുളത്ത് എഴുപത്തിയഞ്ചുകാരിയെ ക്രൂരമായി പീഡിപ്പിച്ചു
വീട്ടിലെത്തിയ ഇയാൾ, പലരോടും താൻ ആയിരം രൂപ കൊടുത്ത് വാങ്ങിയ റൈൻ കോട്ടാണിതെന്നാണ് പറഞ്ഞത്.
പിന്നീട് ഇയാളുമായി സമ്പർക്കത്തിലൂടെ കുറച്ച് പേർക്ക് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് അധിക്യതരുടെ അന്വേഷണം പിപിഇ കിറ്റിലേക്കും ഇയാളുടെ കൊവിഡ് സ്ഥിതീകരണത്തിലുമെത്തി.
അതേ സമയം ഇയാളുടെ കുടുംബാംഗങ്ങളുടെ പരിശോധനാ ഫലമെല്ലാം നെഗറ്റീവ് ആണ്. രോഗകാരണമായ പിപിഇ കിറ്റ് ആരോഗ്യ പ്രവർത്തകർ നശിപ്പിച്ചിട്ടുണ്ട്.
യെദ്യുരപ്പയുടെ ഓഫീസിലെ ആറ് സ്റ്റാഫുകള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക