തിരുവനന്തപുരം: നഗരത്തിലെ ലോക്ക് ഡൗണ്‍ ഇന്നവസാനിക്കാനിരിക്കെ കൂടുതല്‍ ഇളവുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയില്‍ നഗരവാസികള്‍. സമ്പര്‍ക്കത്തിലൂടെയുള്ള കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയര്‍ന്നതോടെയാണ് ജൂലായ് ആറു മുതല്‍ കോര്‍പറേഷനില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്.
അടുത്ത ദിവസങ്ങളില്‍ രോഗവ്യാപനത്തെക്കാളും രോഗമുക്തി നിരക്ക് ഉയര്‍ന്നതോടെ നഗരത്തില്‍ ലോക്ക് ഡൗണ്‍ പിന്വലിക്കന്നതടക്കമുള്ള കാര്യങ്ങള്‍ അധികൃതരുടെ പരിഗണനയിലുണ്ട്. കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളില്‍ 838പേരാണ് രോഗമുക്തരായത്. ഇതില്‍ ഏറിയ പങ്കും നഗരവാസികളാണെന്നതാണ് നേരിയ ആശ്വാസം.
അതേസമയം ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്ന തീരദേശ മേഖലകളിലും കൂടുതല്‍ ഇളവുകള്‍ നല്കാന് സാദ്ധ്യതയുണ്ട്. ട്രോളിംഗ് നിരോധനം കഴിഞ്ഞ സാഹചര്യത്തില്‍ മത്സ്യബന്ധനത്തിന് 7മുതല്‍ അനുമതിയും നല്‍കിയിട്ടുണ്ട്.
ഇതിന് പുറമെ കടകള്‍ തുറക്കുന്നതടക്കമുള്ള കാര്യങ്ങളും പരിഗണിക്കും. ഇപ്പോള്‍ രാവിലെ 7 മുതല്‍ വെെകിട്ട് 7വരെയാണ് നഗരത്തിലെ കടകളുടെ പ്രവര്‍ത്തനസമയം. ഹോട്ടലുകള്‍ക്ക് പാഴ്സല്‍ വിതരണത്തിന് അനുമതി നല്‍കിയിട്ടുണ്ടെങ്കിലും 50ശതമാനം ഹോട്ടലുകളും നഷ്ടം പേടിച്ച് തുറന്നിട്ടില്ല. ഇരുന്ന് കഴിക്കാനുള്ള സൗകര്യം നല്‍കണമെന്ന് അസോസിയേഷനുകളും മാളുകളടക്കമുള്ളവയ്ക്ക് മാനദണ്ഡങ്ങളോടെ ഇളവനുവദിക്കണമെന്ന് വ്യാപാരികളും ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക