ലോകത്തിലെ ആദ്യ ഉപഗ്രത്തെ സ്മരിച്ചുകൊണ്ട് റഷ്യ കോവിഡ് വാക്സിന് പേരിട്ടു. ‘സ്പുട്നിക് വി’ എന്ന് തന്നെയാണ് കോവിഡ് വാക്സിന്റെ പേര്. ലോകത്ത് ആദ്യമായി അംഗീകാരം ലഭിച്ച് പുറത്തിറക്കിയ കോവിഡ് വാക്സിനാണു റഷ്യയുടേത്. വാക്സിന് 20 രാജ്യങ്ങളില്‍ നിന്നായി 100 കോടി ഡോസുകള്‍ ഇതിനോടകം ഓര്‍ഡര്‍ ലഭിച്ചതായി റഷ്യന്‍ ഡയറക്ട് ഇന്‍വസ്റ്റ്മെന്റ് ഫണ്ട് മേധാവി കിറില്‍ ദിമിത്രിയേവ് അറിയിച്ചു.
റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിർ പുടിനാണ് വാക്സിന് ഔദ്യോഗികമായി പുറത്തിറക്കിയത്. ലോകത്തിലെ ആദ്യ കോവിഡ് വാക്സിനാണിത്. രാജ്യത്ത് വികസിപ്പിച്ചെടുത്ത കോവിഡ് വാക്സിന് രജിസ്റ്റര്‍ ചെയ്തെന്നും തന്റെ പെണ്മക്കളില് ഒരാള്‍ ഇതിനകം കുത്തിവെയ്പ് എടുത്തെന്നും പുടിൻ വ്യക്തമാക്കി. കൊറോണ വൈറസില്‍ നിന്ന് ശാശ്വത പ്രതിരോധ ശേഷി വാഗ്ദാനം ചെയ്യുമെന്ന് വാക്സിന് പരിശോധനയില്‍ തെളിഞ്ഞതായി അദ്ദേഹം അവകാശപ്പെട്ടു. വാക്സിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്ക്കും പുടിൻ നന്ദിയും അറിയിച്ചു. ഇത് ലോകത്തിന് വളരെ പ്രധാനപ്പെട്ട ഒരു ഘട്ടമാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു. ഇതോടെ ലോകത്തെ ആദ്യ കോവിഡ് വാക്സിൻ റഷ്യ പുറത്തിറക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക