രാജമല പൊട്ടിമുടിയില്‍ അപകടം ഉണ്ടായപ്പോൾ റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമസംഘത്തിലെ ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു.
ഡ്രൈവറെ ചികിത്സ കേന്ദ്രത്തിലേക്ക് മാറ്റി. പൊട്ടിമുടിയില്‍ എത്തിയ രക്ഷാപ്രവര്‍ത്തകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും നടത്തിയ പരിശോധനയിലാണ് ഡ്രൈവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.
കൊവിഡ് രോഗികളുടെ കോൾ വിവരങ്ങൾ ശേഖരിച്ച് പൊലീസ്, വിവാദത്തിൽ മുഖ്യമന്ത്രിയുടെ മറുപടി ഇങ്ങനെ
ഇയാള്‍ക്ക് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമല്ല. ഇയാളുമായി ഹൈറിസ്ക് കോണ്ടാക്ടില് വന്ന 26 പേരില്‍ 12 പേരുടെ ഫലം നെഗറ്റീവാണ് 14 പേരുടെ ഫലം വരാനിരിക്കുന്നെ ഉള്ളു.
സമ്പര്‍ക്കപ്പട്ടികയിലുള്ള എല്ലാ മാധ്യമപ്രവര്‍ത്തകരും ക്വാറന്റീനില്‍ പോകേണ്ട അവസ്ഥയാണ് വന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. നേരത്തെ തന്നെ മാധ്യമപ്രവര്‍ത്തകര്‍ക്കും പൊതുപ്രവര്‍ത്തകര്‍ക്കും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയതാണ്. അതിനാല്‍ തന്നെ വിവിധ പ്രദേശങ്ങളില്‍ പോകുമ്പോള്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക