ശീതീകരിച്ച ഭക്ഷണത്തില്‍ നിന്ന് കൊറോണ വരുമെന്ന വാര്‍ത്ത തെറ്റാണെന്ന് ലോകാരോഗ്യ സംഘടന. കഴിഞ്ഞ ദിവസം ചൈനയിലെ രണ്ട് നഗരങ്ങളിലെ ഇറക്കുമതി ചെയ്ത ഭക്ഷണത്തില്‍ കൊറോണ വൈറസ് സാന്നിദ്ധ്യമുള്ളതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
ഈ പശ്ചാത്തലത്തിലാണ് ലോകാരോഗ്യ സംഘടനയുടെ അറിയിപ്പ്. എന്നാല്‍ ശീതീകരിച്ച ആഹാര സാധനങ്ങളിലൂടെ കൊറോണ വൈറസ് പടരില്ലെന്നാണ് ഇപ്പോള്‍ ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരിക്കുന്നത്.
ജനങ്ങള്‍ ശീതീകരിച്ച ഭക്ഷണ സാധനങ്ങളെ പേടിക്കേണ്ട കാര്യമില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ അടിയന്തരവിഭാഗം തലവന്‍ മൈക്ക് റയാന് പറഞ്ഞു. യു.എസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനും അഗ്രികള്‍ച്ചറല്‍ ഡിപ്പാര്‍ട്ട്മെന്റും നടത്തിയ സംയുക്ത പ്രസ്താവനയിലൂം ഇക്കാര്യം വ്യക്തമാക്കി.
നാരങ്ങാവെള്ളം കുടിച്ചാൽ കോവിഡിനെ തടയാനാകുമോ?
കഴിഞ്ഞ ദിവസം ബ്രസീലില്‍ നിന്ന് ഷിന്സെന്നിലേക്ക് എത്തിച്ച ശീതീകരിച്ച ചിക്കന്റെ ഉപരിതലത്തിലെ സാംപിളുകള്‍ പരിശോധിച്ചപ്പോള്‍ വൈറസിന്റ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു.
സമാനമായി ഇക്വഡോറിയന്‍ ചെമ്മീനിന്റെ പാക്കറ്റിന്റെ പുറത്തുനിന്നും ശേഖരിച്ച സാംപിളുകളിലും കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത് ജനങ്ങളെ ആശങ്കയിലാക്കി.
ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം വ്യാപിക്കുന്ന അവസരത്തില്‍ ഇത്തരം വാര്‍ത്തകള്‍ ജനങ്ങളില്‍ ഭീതിയുണ്ടാക്കാനുള്ള സാധ്യതയുണ്ട്. ആ സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയുടെ വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക