എല്ലാ ഇന്ത്യക്കാര്‍ക്കും അവരുടെ മെഡിക്കൽ വിവരങ്ങള്‍ അടങ്ങിയ ഒരു ഐഡി കാര്‍ഡ് ലഭിക്കുന്ന ദേശീയ ഹെൽത്ത് കാര്‍ഡ് ഉടൻ സംസ്ഥാനങ്ങളിലേക്ക്. സ്വകാര്യമേഖലയെ പദ്ധതിയുടെ ഭാഗമാക്കുമെങ്കിലും വിവരങ്ങള്‍ സുരക്ഷിതമായിരിക്കുമെന്നാണ് ദേശീയ ആരോഗ്യ അതോറിറ്റി പറയുന്നത്. ആരോഗ്യ ഐഡി കാർഡ് ആധാറുമായി ബന്ധിപ്പിക്കാനും ആലോചനയുണ്ട്.
ആയുഷ്മാൻ ഭാരത് പ്രധാൻമന്ത്രി ജൻ ആരോഗ്യയോഗക്ക് കീഴില്‍ വരുന്ന ദേശീയ ഡിജിറ്റല്‍ ഹെല്‍ത്ത് മിഷന്റെ തുടക്കം 2017ലെ ദേശീയ ആരോഗ്യനയത്തില്‍ നിന്നാണ്. 2018 ജൂണില്‍ നീതി ആയോഗ് പദ്ധതിക്കായുള്ള നീക്കങ്ങള്‍ ആരംഭിച്ചു. ദേശീയ ഹെല്‍ത്ത് അതോറിറ്റിക്കാണ് നടത്തിപ്പ് ചുമതല.
പരീക്ഷണാടിസ്ഥാനത്തില്‍ 6 കേന്ദ്ര ഭരണപ്രദേശങ്ങളില്‍ പദ്ധതി നടപ്പിലാക്കി. ഹെല്‍ത്ത് ഐഡി, ഡിജി ഡോക്ടര്‍, ചികിത്സാ സൗകര്യം, ആരോഗ്യ രേഖ രജിസ്റ്റര്‍, ഇ – ഫാർമസി, ടെലി മെഡിസിന് എന്നിവ ചേർന്നതാണ് പദ്ധതി. ഡോക്ടർമാർ, ആശുപത്രികള്‍, ഹെല്‍ത്ത് കെയർ പ്രൊവൈഡേഴ്സ്, ഇന്‍ഷുറന്‍സ് കമ്പനികള്‍ തുടങിയവ പദ്ധതിയുടെ ഭാഗമാകും.
ഹെല്‍ത്ത് ഐഡി വിവരങ്ങള്‍ ഓരോ തവണ ചികിത്സ തേടുമ്പോളും പുതുക്കപ്പെടും. താല്പര്യമുള്ളവര്ക്ക് ചേരാമെന്നതാണ് നിലവിലെ സര്‍ക്കാര്‍ നിലപാട്. വ്യക്തികളുടെ അനുമതിയോടെ ഡോക്ടർമാരും ആശുപത്രികളും വിവരങ്ങൾ പദ്ധതിക്ക് നൽകും. ഇവ സര്‍ക്കാരിന്റെ ക്ലൗഡ് ആക്സസ് സിസ്റ്റത്തില്‍ സംഭരിക്കും. വിവരങ്ങളിലേക്ക് വ്യക്തിക്ക് മാത്രമാകും പ്രവേശനമെന്നാണ് വ്യക്തമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക