കപില്‍ദേവിന്റെ നായകത്വത്തിനോട് സാമ്യമുള്ള നായകനായിരുന്നു ധോനിയെന്ന് സുനില്‍ ഗാവസ്കര്‍. കളിയെ ഇരുവരും സമീപിച്ചിരുന്ന രീതി സമാനമായിരുന്നു. എല്ലാത്തിന്റേയും മുന്പില് നിന്ന്, ടീമിന് വേണ്ടി നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ആഗ്രഹിച്ചവരാണ് ഇരുവരുമെന്ന് ഗാവസ്കര്‍ പറഞ്ഞു.
ക്രിക്കറ്റ് ഭ്രാന്ത് നിറയാത്ത നഗരത്തില്‍ നിന്നാണ് ഇരുവരും വരുന്നത് എന്ന പ്രത്യേകതയുമുണ്ട്. നോണ്‍ ക്രിക്കറ്റ് സിറ്റി എന്ന് വിശേഷിപ്പിക്കപ്പെടുന്ന ചണ്ഡീഗഡില്‍ നിന്നാണ് ഇന്ത്യയെ ആദ്യമായി ലോക കിരീടത്തിലേക്ക് എത്തിച്ച നായകന് വന്നത്. രണ്ടാമത് ഇന്ത്യയെ ആ നേട്ടത്തിലേക്ക് എത്തിച്ച നായകന് വരുന്നത് നോണ്‍ ക്രിക്കറ്റിങ് നഗരമായ റാഞ്ചിയില്‍ നിന്ന്, ഗാവസ്കര്‍ പറഞ്ഞു.
ഫീല്‍ഡിലെ സമീപനത്തിലും ഇവര്‍ക്കിടയില്‍ സാമ്യമുണ്ട്. കൂളാണ് രണ്ട് പേരും. വിരളമായി മാത്രമാണ് തങ്ങളുടെ വികാരം ഇവര്‍ പുറത്ത് കാണിക്കുക. ഇത് അവരുടെ ടീം അംഗങ്ങളെ സഹായിക്കും. ടീം അംഗം ക്യാച്ച് നഷ്ടപ്പെടുത്തി കഴിഞ്ഞാല്‍ ക്യാപ്റ്റന്‍ അതില്‍ അസ്വസ്ഥത പ്രകടിപ്പിച്ചാല്‍ കളിക്കാര്‍ കൂടുതല്‍ അസ്വസ്ഥരാവും. അവിടെയാണ് കപിലും ധോനിയും മികവ് കാണിച്ചത്…
അവരുടെ വികാരങ്ങളെ അവര്‍ വിജയകരമായി മറച്ചുവെച്ചു. ഇത് ടീം അംഗങ്ങളെ സ്വതന്ത്രമായി കളിക്കാന്‍ അനുവദിച്ചു. ലോകകപ്പ് ജയങ്ങളുടെ കാര്യത്തില്‍ കപിലിന് മുകളില്‍ ഞാന്‍ ധോനിയെ വെക്കും. കാരണം ഏകദിന ലോകകപ്പിന് പുറമെ ട്വന്റി20 ലോകകപ്പും ധോനിയുടെ പേരിലുണ്ട്, ഗാവസ്കര്‍ ചൂണ്ടിക്കാട്ടി.
ഇന്ത്യന്‍ നായകന് വിരാട് കോഹ് ലി ഉള്‍പ്പെടെ നിരവധി താരങ്ങളെ ധോനി പരുവപ്പെടുത്തി നല്‍കിയതാണെന്നും ഗാവസ്കര്‍ പറഞ്ഞു. സ്പിന്നര്‍മാരെ ധോനി വളര്‍ത്തി വിധം നോക്കണം. ഇതെല്ലാം പരിഗണിക്കുമ്പോള്‍ ധോനി ഇതിഹാസ താരമാണെന്ന് ഇന്ത്യന്‍ മുന്‍ നായകന് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക