പടിഞ്ഞാറന്‍ മേഖലയില്‍ പാകിസ്താൻ അതിര്‍ത്തിയില്‍ തേജസ് വിമാനങ്ങള്‍ വിന്യസിച്ച് ഇന്ത്യ. ചൈനയുടെ നീക്കങ്ങള്‍ക്ക് മറുപടി നല്‍കാനായാണ് തേജസ് വിമാനങ്ങളെ വിന്യസിച്ചിരിക്കുന്നതെന്നാണ് സൂചന. സതേണ്‍ എയര്‍ കമാന്‍ഡിനു കീഴില്‍ സുലീറില്‍ ഉള്ള ആദ്യ എല്‍സിഎ (ലൈറ്റ് കോംബാറ്റ് എയര്‍ക്രാഫ്റ്റ്) തേജസ് സ്ക്വാഡ്രണ്‍ ആണ് വിന്യസിച്ചിരിക്കുന്നതെന്നു വ്യോമസേന വൃത്തങ്ങള്‍ പറയുന്നു.
രാജ്യത്തിനെ ഞെട്ടിച്ച കരിപ്പൂര്‍ വിമാനാപകടം സിനിമയാകുന്നു
തദ്ദേശീയമായി ഇന്ത്യ നിര്‍മിച്ച വിമാനങ്ങളാണ് തേജസ്. ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡാണ് (എച്ച്എഎല്‍) തേജസ് വികസിപ്പിച്ചത്. ഭാരംകുറഞ്ഞ ബോഡി, ക്വാഡ്രുപ്ലെക്സ് ഡിജിറ്റല്‍ ഫ്ളൈറ്റ് കണ്ട്രോള് സിസ്റ്റം, മൈക്രോപ്രൊസസര്‍ നിയന്ത്രിത യൂട്ടിലിറ്റി കണ്ട്രോള്, അമേരിക്കയുടെ ജിഇ 404IN എന്ജിന് തുടങ്ങി നിരവധി പ്രത്യേകതകള്‍ തേജസിനുണ്ട്. തേജസിന്റെ എന്‍ജിനും കോക്പിറ്റും ഫ്ളൈറ്റ് കണ്ട്രോള് സിസ്റ്റവും അടക്കം വെറും 45 മിനിറ്റിനുള്ളില്‍ ടെക്നിക്കല്‍ സ്റ്റാഫിന് മാറ്റി വയ്ക്കാനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക