സന: യെമൻകാരനായ ഭർത്താവിനെ കൊന്ന് കഷ്ണങ്ങളാക്കി ടാങ്കിൽ ഒളിപ്പിച്ച മലയാളി യുവതിയുടെ വധശിക്ഷ കോടതി ശരിവെച്ചു. പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷപ്രിയയുടെ വധശിക്ഷയാണ് ശരിവെച്ചത്. ഭർത്താവ് തലാൽ അബ്ദുൾ മഹ്ദിയെ കൊന്ന് കഷ്ണങ്ങളാക്കി വീട്ടിലെ ജലസംഭരണിയിൽ ഒളിപ്പിച്ചു എന്നതാണ് കേസ്. കൊലപാതകത്തിനു കൂട്ടുനിന്ന നഴ്സ് ഹനാന് ജീവപര്യന്തം തടവാണ് ശിക്ഷ. യെമനിലെ ജയിലിലാണ് നിമിഷ ഇപ്പോൾ.
നഴ്സായി ജോലി ചെയ്യവ്വേ 2014ലാണ് ക്ലിനിക്ക് തുടങ്ങാൻ നിമിഷ തലാലിന്റെ സാഹായം തേടുന്നത്. താൻ ഭാര്യയാണെന്ന് തലാൽ പലരേയും വിശ്വസിപ്പിച്ചെന്നും വ്യാജ വിവാഹ സർട്ടിഫിക്കറ്റ് ഉണ്ടാക്കുകയും ചെയ്തു. പിന്നീട് ഭീഷണിപ്പെടുത്തി മതാചാരപ്രകാരം വിവാഹം നടത്തി. ക്ലിനിക്ക് തുടങ്ങിയെങ്കിലും തന്റെ സമ്പാദ്യം മുഴുവൻ തലാൽ തട്ടിയെടുത്തെന്നും നിമിഷ ആരോപിച്ചു. സ്വർണ്ണാഭരണങ്ങൾ തട്ടിയെടുത്ത് വിറ്റെന്നും വീട്ടുകാർക്ക് എഴുതിയ കത്തിൽ നിമിഷ പറഞ്ഞു.
ഇപ്പോഴത്തെ വിധി ഇന്ത്യയിലെ ഹൈക്കോടതി വിധിക്ക് സമാനമാണെന്ന് നിമിഷയുടെ അഭിഭാഷകൻ കെഎൽ ബാലചന്ദ്രൻ പറഞ്ഞു. അപ്പീൽ സമർപ്പിക്കാൻ ഇനി 15 ദിവസമുണ്ട്. അപ്പീൽ സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറയുന്നു. അപ്പീൽ സമർപ്പിച്ച ശേഷം ദയാഹർജി സമർപ്പിക്കാനാണ് തീരുമാനം. കൂടാതെ ബ്ലഡ് മണി നൽകുന്ന സമ്പ്രദായം അവിടെയുണ്ട്. 70 ലക്ഷം രൂപ നൽകിയാൽ നിമിഷയെ രക്ഷിക്കാൻ സാധിക്കുമെന്നും അഭിഭാഷകൻ പറഞ്ഞു. കേരള സർക്കാരും യെമനിലെ എംബസിയും കേസിന് ആവശ്യമായ സഹായങ്ങൾ നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക