യൂണിടാക് നൽകിയ കമ്മീഷൻ കോൺസുലേറ്റിലെ ഉദ്യോഗസ്ഥനായിരുന്ന ഈജിപ്ഷ്യൻ പൗരൻ തട്ടിയെന്ന് കൈരളി ടിവിയിൽ ജോൺ ബ്രിട്ടാസ് നടത്തിയ വെളിപ്പെടുത്തൽ താൻ ആവർത്തിക്കുക മാത്രമാണ് ചെയ്തതെന്നും അത് തെറ്റാണെങ്കിൽ തെളിവ് കൊണ്ടുവരട്ടെയെന്നും ബാലൻ പറയുന്നു.
പാവങ്ങൾക്ക് വീട് കിട്ടുന്നതിൽ പ്രതിപക്ഷത്തിന് അസൂയയാണെന്നാണ് മന്ത്രി എ കെ ബാലൻ പറയുന്നത്. യൂണിടാക് ആകെ കമ്മീഷൻ കൊടുത്തത് നാലേകാൽ കോടി രൂപയാണെന്നാണ് കൈരളി ചാനൽ എംഡി ജോൺബ്രിട്ടാസ് വൈകിട്ടത്തെ ചർച്ചയിൽ വെളിപ്പെടുത്തിയത്. എൻഫോഴ്സ്മെന്റ് വൃത്തങ്ങളെ ഉദ്ധരിച്ചാണ് തന്റെ വെളിപ്പെടുത്തലെന്നാണ് ബ്രിട്ടാസിന്റെ വാദം.
കമ്മീഷൻ പറ്റിയവരെയെല്ലാം നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്ന് മന്ത്രി ആവശ്യപ്പെടുന്നു. ആവശ്യമെങ്കിൽ ഈ ധാരണാപത്രം സംസ്ഥാന സർക്കാർ അന്വേഷിക്കും. ലൈഫ് പദ്ധതികളെക്കുറിച്ച് ഒരു പൊതുനയം സർക്കാർ എടുത്തിട്ടുണ്ട്, എന്ന് മന്ത്രി. ശിവശങ്കറിനെക്കുറിച്ച് മനസ്സിലാക്കുന്നതിൽ സർക്കാർ വൈകിപ്പോയെന്ന് പറഞ്ഞ മന്ത്രി, മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയെക്കുറിച്ച് പുതിയ ആരോപണവും ഉന്നയിച്ചു. 2014-ൽ ശിവശങ്കർ കെഎസ്ഇബി ചെയർമാൻ ആയിരിക്കേ ഒപ്പുവച്ച വൈദ്യുതി കരാർ സർക്കാരിന് അധികബാധ്യത വരുത്തി വയ്ക്കുന്നതായിരുന്നുവെന്നാണ് മന്ത്രിയുടെ പുതിയ ആരോപണം. 44,000 കോടിയുടെ അധിക ബാധ്യത ഉണ്ടാക്കുന്ന കരാറാണ് ശിവശങ്കർ ഒപ്പിട്ടത്. ഇത് ശരിയായിരുന്നോ എന്ന് യുഡിഎഫ് പറയട്ടെ, എന്നും മന്ത്രി പറയുന്നു.
ഓണക്കാലത്തെ മദ്യകച്ചടവടം കൊഴുപ്പിക്കാനുള്ള നടപടിയുമായി ബെവ്കോ; ആപ്പ് വഴിയുള്ള ബുക്കിംഗിന് ഇളവ്
സർക്കാർ ഭൂമിയിലെ ഫ്ലാറ്റ് നിർമ്മാണത്തിൽ സ്വപ്ന സുരേഷും ഈജിപ്ഷ്യൻ പൗരനുമെല്ലാം കോടിക്കണക്കിന് രൂപ കമ്മീഷൻ നേടാൻ ഇടയാക്കിയത് സർക്കാറിന്റെ പിടിപ്പ് കേട് മൂലമാണെന്ന് തെളിയിക്കുന്ന ധാരണാപത്രം പുറത്തുവന്നിരുന്നു. ലൈഫ് മിഷനും റെഡ് ക്രസന്റും തമ്മിലുണ്ടാക്കിയ ധാരണപത്രം അതീവദുർബലമാണ്. ഫ്ലാറ്റും ആശുപത്രിയും പണിയാമെന്ന് ധാരണയുണ്ടാക്കിയെങ്കിലും തുടർക്കരാറുകൾ ഒന്നും ഒപ്പിട്ടില്ല. യൂണിടാക്കിന് വർക്ക് ഓർഡർ നൽകിയതായും പറയുന്നില്ല. വിദേശസ്ഥാപനങ്ങളിൽ നിന്നും പണം സ്വീകരിക്കുമ്പോൾ കൈക്കൊള്ളേണ്ട മാനദണ്ഡങ്ങളും പാലിച്ചില്ല എന്നാണ് ധാരണാപത്രത്തിൽ നിന്ന് വ്യക്തമാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക