വീട്ടിൽ കയറി അമ്മയെയും മകളെയും ആക്രമിച്ച കേസിൽ ഹരിയാനയിൽ ഐജി റിമാൻഡിൽ. മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ ഹേമന്ത് കാൽസനെ ആണ് കോടതി റിമാൻഡ് ചെയ്തത്. മദ്യപിച്ചെത്തിയ ഐജി അയൽക്കാരായ അമ്മയെയും മകളെയും മർദിക്കുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. വീട്ടിലെ പൂക്കൾ പറിച്ചു എന്ന് ആരോപിച്ചായിരുന്നു ഐജിയുടെ അതിക്രമം.
കേസ് കൊടുത്താൽ കൊന്നു കളയും എന്ന് ഭീഷണിയും മുഴക്കി. റാട്ട്പുര് കോളനിയില്‍ താമസിക്കുന്ന സത്യേന്ദ്രസിങ് എന്നൊരാളും ഐജിക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്. മദ്യപിച്ചെത്തി കയ്യേറ്റം ചെയ്തെന്നാണ് പരാതി.
ഇന്ത്യയിലെ ആദ്യ വാക്സിൻ പോർട്ടൽ അടുത്തയാഴ്ച പ്രവർത്തനം തുടങ്ങും
ഐജിക്കെതിരെ ഇതിന് മുന്‍പും പരാതി ഉയര്‍ന്നിട്ടുണ്ട്. ജൂലൈ 27ന് പിഞ്ചോരെ സ്വദേശിനിയായ സ്ത്രീയെ ആക്രമിച്ചു എന്ന പരാതിയില്‍ ഐജിക്കെതിരെ കേസുണ്ട്.
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് തമിഴ്നാട്ടിൽ പ്രത്യേക ഡ്യൂട്ടിക്കെത്തിയ ഐജി പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ ആകാശത്തേക്ക് വെടിയുതിര്‍ത്തതിന് സസ്പെന്‍ഡ് ചെയ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക