ദില്ലി: പോപ്പുലർ ഫിനാൻസ് തട്ടിപ്പു കേസിൽ അന്വേഷണം നടക്കുന്നതിനിടെ വിദേശത്തേക്കു കടക്കാൻ ശ്രമിച്ച ഉടമ റോയി ഡാനിയേലിന്റെ രണ്ടു മക്കൾ പിടിയിലായി. റിനു മറിയം തോമസ്, റിയ ആൻ തോമസ് എന്നിവർ ദില്ലി എയർപോര്‍ട്ടിൽ വച്ച് ഓസ്ട്രേലിയയിലേക്ക് കടക്കാൻ ശ്രമിക്കെയാണ് പിടിയിലായത്.
ഇവർക്കെതിരെ നേരത്തെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇരുവരേയും പിടികൂടിയത്. എയർ പോർട്ട് അധികൃതർ തടഞ്ഞു വെച്ച് ഇരുവരേയും പൊലീസിന് കൈമാറുകയായിരുന്നു. ഇവരെ ഇനി അന്വേഷണ സംഘത്തിന് കൈമാറുമെന്നാണ് വിവരം.
മാറി മറിഞ്ഞ് സ്വർണ്ണവില; ഓഹരി വിപണിയില്‍ നേട്ടത്തോടെ വ്യാപാരം തുടങ്ങി
അതിനിടെ പത്തനംതിട്ട സബ് കോടതി ഇവരുടെ വകയാറിലെ കമ്പനിയുടെ ആസ്ഥാന മന്ദിരത്തിൽ നോട്ടീസ് പതിപ്പിച്ചു. 46 ലക്ഷം രൂപ കിട്ടാനുള്ള പോപ്പുലർ ഫിനാൻസിലെ ഒരു നിക്ഷേപകന്റെ ഹർജിയുടെ അടിസ്ഥാനത്തിലാണ് കോടതി നടപടി. കമ്പനിയുടെ ആസ്ഥാന മന്ദിരത്തിൽ പൊലീസ് പരിശോധന നടത്തി.
പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ 274 ശാഖകളിലായി 2000 കേടി രൂപ നിക്ഷേപിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തൽ. പോപ്പുലർ ഫിനാൻസ് ഉടമ റോയ് ഡാനിയേലിന് പുറമെ ഡയറക്ടർ ബോർഡ് അംഗങ്ങളും കേസിൽ പ്രതികളാകും എന്നാണ് സൂചന. റോയിയുടേയും ഭാര്യയുടേയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചിരിക്കുകയാണ്. ഉടമ റോയി ഡാനിയേലിനും ഭാര്യ പ്രഭയ്ക്കുമെതിരെയും ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക