മുംബൈ : ഓഹരി വിപണിയില്‍ നേട്ടത്തോടെ വ്യാപാരത്തിന് തുടക്കം കുറിച്ചു. സെപ്റ്റംബര്‍ സീരീസിന്റ്റ ആദ്യദിനത്തില്‍ നിഫ്റ്റിയില്‍ അനുഭവപ്പെട്ട ഉണര്‍വ് പ്രദേശിക നിഷേപകരെയും വിപണിയിലേയ്ക്ക് അടുപ്പിച്ചു. ഇന്നലെ 11,549 ല്‍ ക്ലോസ് ചെയ്ത സൂചിക ഓപ്പണിങില്‍ 11,634 പോയിന്റ് വരെ കയറി. ബോംബെ സെന്‍സെക്സ് 235 പോയിന്റ് മികവിലാണ് ഇടപാടുകള്‍ പുരോഗമിക്കുന്നത്. ഒരവസരത്തില്‍ ബി.എസ്.ഇ സൂചിക 39,380 ന് മുകളിലേയ്ക്ക് സഞ്ചരിച്ചു.
കൊച്ചി ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ്: അന്വേഷണ ചുമതല തീവ്രവാദ വിരുദ്ധ സ്ക്വാഡിന് കൈമാറി
വിദേശ ധനകാര്യസ്ഥാപനങ്ങള്‍ മുന്‍ നിര ഓഹരികളിലെ വാങ്ങല്‍ താല്പര്യം തുടരുകയാണ്. അതേ സമയം കഴിഞ്ഞ ദിവസങ്ങളില്‍ കുതിപ്പ് കാഴ്ച്ചവെച്ച ബാങ്കിങ് ഓഹരികളില്‍ ആദ്യ മണിക്കൂറില്‍ ഫണ്ടുകള്‍ ലാഭമെടുപ്പിന് ഉത്സാഹിച്ചു. എഫ്.എം.സി.ജി ഓഹരികള്‍ ശ്രദ്ധിക്കപ്പെട്ടു. ടെക്നോളജി വിഭാഗം ഓഹരികളില്‍ വാങ്ങലുകാര്‍ പിടിമുറുക്കി. ഐ.ടി ഓഹരികള്‍ മികവ് കാണിച്ചു.
വാരാന്ത്യമായതിനാല്‍ ഇടപാടുകളുടെ രണ്ടാം പകുതിയില്‍ ഓപ്പറേറ്റര്‍മാര്‍ പ്രോഫിറ്റ് ബുക്കിങിന് നീക്കം നടത്താന്‍ സാധ്യതയുണ്ട്. ഫോറെക്സ് മാര്‍ക്കറ്റില്‍ രൂപയുടെ മൂല്യം 73.65ലാണ്.
സ്വര്‍ണ്ണ വില കുറഞ്ഞു
സ്വര്‍ണ വില ഇന്ന് 400 രൂപയാണ് ഇടിഞ്ഞത്. പവന് 38,240 ല്‍ നിന്ന് 37,840 രൂപയായി. ഒരു ഗ്രാം സ്വര്‍ണ വില 50 രൂപ താഴ്ന്ന് 4730 രൂപയായി. വിനിമയ വിപണിയില്‍ രൂപയുടെ മൂല്യം മെച്ചപ്പെട്ടത് ആഭ്യന്തര സ്വര്‍ണ വിലയില്‍ ഇന്ന് പ്രതിഫലിച്ചു. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ സ്വര്‍ണം ട്രോയ് ഔണ്‍സിന് 1945 ഡോളറായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക