ന്യൂഡല്‍ഹി: NEET, JEE പരീക്ഷകള്‍ നടത്താനുറച്ച് കേന്ദ്രം. കോവിഡിന് ഇടയില്‍ പരീക്ഷ നടത്തുന്നതിനെതിരെയുള്ള പ്രതിഷേധങ്ങള്‍ ഉണ്ടായിരുന്നെങ്കിലും പരീക്ഷയുമായി മുന്നോട്ട് പോകാൻ തന്നെയാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. കോവിഡ് വ്യാപനത്തിനു ശേഷം ദേശീയ തലത്തില്‍ നടത്തുന്ന ആദ്യ പരീക്ഷയാണിത്.
ഇന്ത്യയിൽ ഓക്സ്ഫോര്‍ഡ് കൊവിഡ് വാക്സിന് പരീക്ഷിച്ച രണ്ട് പേരില്‍ പാര്‍ശ്വഫലങ്ങളൊന്നുമില്ല
ഇതിന്റെ മുന്നൊരുക്കങ്ങള്‍ക്കായി അധികമായി 13 കോടി രൂപയാണ് സര്‍ക്കാര്‍ ചെലവഴിക്കാനൊരുങ്ങുന്നത്. രണ്ട് പരീക്ഷകള്‍ക്കുമായി 660 കേന്ദ്രങ്ങളാണ് ഉള്ളത്. 10 ലക്ഷത്തോളം മാസ്ക്കുകൾ, 10 ലക്ഷം ജോഡി ഗ്ലൗസുകൾ, 6600 ലിറ്റര്‍ ഹാന്‍ഡ് സാനിറ്റൈസര്‍, 1300 ല്‍ അധികം തെര്‍മല്‍ സ്കാനറുകള്‍ തുടങ്ങിയവ സജ്ജമാക്കാനും തീരുമാനിച്ചിട്ടുണ്ട്. 3300 ശുചീകരണ തൊഴിലാളികളെയും സജ്ജീകരിച്ചിട്ടുണ്ട്.
പ്രതിപക്ഷ കക്ഷികള്‍ ഒന്നടങ്കം പരീക്ഷ മാറ്റിവയ്ക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ പരീക്ഷ നടത്താനുള്ള തീരുമാനവുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോകുകയായിരുന്നു. ദീപാവലിയ്ക്ക് ശേഷം പരീക്ഷ നടത്തിയാല്‍ ഒരു സെമസ്റ്റര്‍ നഷ്ടമാകുമെന്നായിരുന്നു സര്‍ക്കാര്‍ വാദം. സെപ്റ്റംബര്‍ ഒന്ന് മുതല്‍ ആറ് വരെയാണ് ജെ.ഇ.ഇ പരീക്ഷ. നീറ്റ് പരീക്ഷ സെപ്റ്റംബർ 13നും .
പ്രതികരിക്കാൻ ഇവിടെ എഴുതുക