കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് ബിജെപി എംപി സാക്ഷി മഹാരാജിനെ 14 ദിവസത്തേക്ക് നിര്‍ബന്ധിത ക്വാറന്റീനിലാക്കി. യുപിയിലെ ഉന്നാവില്‍ നിന്നും ജാര്‍ഖണ്ഡിലെ ഗിരിധീഹില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാനായി എത്തിയതായിരുന്നു സാക്ഷി മഹാരാജ്. അദ്ദേഹം സന്ദര്‍ശിച്ച ശാന്തി ഭവന് ആശ്രമത്തിലാണ് 14 ദിവസം ക്വാറന്റീനില്‍ കഴിയേണ്ടത്.
നിയമസഭയിലെ രണ്ട് എംഎല്‍എമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു…; പഞ്ചാബ് മുഖ്യമന്ത്രി സ്വയം നിരീക്ഷണത്തില്‍
പരിപാടി കഴിഞ്ഞ് ധന്‍ബാദ് വഴി ഡല്‍ഹിയിലേക്ക് ട്രെയിനില്‍ മടങ്ങാനിരുന്നതായിരുന്നു അദ്ദേഹം. എന്നാൽ വഴിയിൽ ജില്ലാ ഭരണാധികാരികള്‍ തടഞ്ഞ ശേഷം ക്വാറന്റീനിലേക്ക് അയക്കുകയായിരുന്നു. സന്ദര്‍ശനത്തെ പറ്റി സംസ്ഥാന സര്‍ക്കാറിനെ അറിയിച്ചിട്ടില്ലെന്നും ആരോപണമുണ്ട്.
അതേസമയം, സംഭവത്തില്‍ വിശദീകരണവുമായി എംപി രംഗത്തെത്തിയിട്ടുണ്ട്. മുന്‍കൂറായി അറിയിച്ച് മാതാവിനെ കാണാനായി എത്തിയതാണെന്നും 14 ദിവസത്തെ ക്വാറന്റീനെ പറ്റി പറഞ്ഞിരുന്നെങ്കില്‍ താന്‍ ജാര്‍ഖണ്ഡ് സന്ദര്‍ശിക്കാന്‍ എത്തില്ലായിരുന്നുവെന്നും മഹാരാജ് പറഞ്ഞു. രാഷ്ട്രീയ വൈരാഗ്യം മൂലമാണെന്ന് തനിക്കെതിരെ ഈ നീക്കമുണ്ടായതെന്നും അദ്ദേഹം ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക