ചരിത്രത്തില്‍ ആദ്യമായി ഇസ്രായേലില്‍ നിന്നുള്ള യാത്രാ വിമാനം യുഎസ് ഇസ്രായേൽ പ്രതിനിധി സംഘവുമായി യു.എ.ഇയില്‍ എത്തി. ഇസ്രായേല്‍- യു.എ.ഇ സമാധാന കരാറിന് പിന്നാലെ, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇസ്രായേല്‍ വിമാന സര്‍വീസിന് തുടക്കമിട്ടത്.
കൊവിഡ് പരിശോധന ഇനി ലക്ഷണങ്ങൾ ഉള്ളവർക്ക് മാത്രം മതിയെന്ന് സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോൾ
മധ്യപൂര്‍വദേശത്തു ചരിത്രം സൃഷ്ടിച്ച സമാധാന കരാറിനു പിന്നാലെ എത്തിയ വിമാനത്തില്‍ ‘സമാധാനം’ എന്ന് അറബിക്, ഹീബ്രു, ഇംഗ്ലിഷ് ഭാഷകളില്‍ രേഖപ്പെടുത്തിയിരുന്നു.വിമാനത്തിന് യുഎഇയുടെ ടെലിഫോണ്‍ കോഡായ 971 എന്ന നമ്പറാണ് നല്‍കിയിരുന്നത്. സൗദി അറേബ്യ വ്യോമപാത തുറന്നു നല്കി.
ഇസ്രയേലിലേക്കു മടങ്ങിയ വിമാനത്തിന് അവിടത്തെ ടെലിഫോണ്‍ കോഡായ 972 ആണ് നല്‍കിയത്. ആദ്യമായാണ് ഒരു ഗള്‍ഫ് രാഷ്ട്രം ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കുന്നത്. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തിലാണ് ഇരു രാജ്യങ്ങളും കരാറിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക