മുംബൈ∙ അടുത്ത ഏഴുമാസത്തിനുളളില് രാജ്യത്തെ മൊബൈല്‍ കോള്‍, ഡേറ്റ നിരക്കുകളിൽ 10 ശതമാനം വര്‍ധനയുണ്ടാകുമെന്നാണ് സൂചന. കഴിഞ്ഞ ദിവസം സുപ്രീംകോടതി ടെലികോം കമ്പനികളുടെ മൊത്ത വരുമാന കുടിശിക അടച്ചുതീര്‍ക്കാന്‍ പത്ത് വര്‍ഷത്തെ കാലാവധി നല്‍കിയിരുന്നു.
ഫേസ്ബുക്ക് വിഷയത്തിൽ വിവരസാങ്കേതിക പാർലമെന്ററി സമിതി യോഗം ഇന്ന് നടക്കും
വരുന്ന മാര്‍ച്ച് 31 ന് മുന്‍പ് പത്ത് ശതമാനം കുടിശിക നല്‍കണം. ഇതനുസരിച്ച് ഭാരതി എയര്‍ടെല്‍ 2600 കോടിയും വൊഡാഫോണ്‍, ഐഡിയ 5000 കോടിയും അടയ്ക്കണം. ഈ ചെലവ് പരിഹരിക്കുന്നതിന് മാര്‍ച്ചിന് മുന്‍പായി മൊബൈല്‍ കോള്‍, ഡേറ്റ നിരക്കുകള്‍ പത്ത് ശതമാനം കൂട്ടുമെന്നാണ് സൂചന.
കഴിഞ്ഞ ഡിസംബറില്‍ നിരക്കുകള്‍ 40 ശതമാനം വര്‍ധിപ്പിച്ചിരുന്നു. വൊഡാഫോണ്‍, ഐഡിയ 58254 കോടിയും എയര്‍ടെല്‍ 43989 കോടിയുമാണ് എജിആര്‍ കുടിശിക ഇനത്തില്‍ അടുത്ത 10 വര്‍ഷം കൊണ്ട് അടച്ചു തീര്‍ക്കേണ്ടത്. ടാറ്റ ടെലി സര്‍വീസസ് 16798 കോടിയും നല്‍കണം. 1.19 ലക്ഷം കോടിയാണ് കമ്പനികളുടെ കുടിശിക.
പ്രതികരിക്കാൻ ഇവിടെ എഴുതുക