ഡിസംബര്‍ ഒന്നാം തീയതിയോടു കൂടി കൊവിഡ് വാക്സിന് വിതരണം ചെയ്യാനായി തയ്യാറെടുക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്കി അമേരിക്കന്‍ സര്‍ക്കാര്‍.
മക്കെസ്സണ്‍ കോര്‍പ്പ് എന്ന കമ്പനിയാണ് സി.ഡി.സിക്ക് വേണ്ടി സംസ്ഥാനങ്ങളിലെയും തദ്ദേശീയ ആരോഗ്യ കേന്ദ്രങ്ങളിലും ആശുപത്രികളിലും വാക്സിന് വിതരണം ചെയ്യുന്നതിനായി കരാറെടുത്തിരിക്കുന്നത്. ഇത് സംബന്ധിച്ചുള്ള ‘പെര്‍മിറ്റ് ആപ്ലികേഷനുകള്‍’ അധികം വൈകാതെ തന്നെ മക്കെസ്സണ്‍ കോര്‍പ്പ്.സംസ്ഥാന സര്‍ക്കാരുകളുടെ കൈകളിലേക്ക് എത്തിക്കുമെന്നും സി.ഡി.സി വ്യക്തമാക്കി.
അമേരിക്കയുടെ കൊവിഡ് വാക്സിന് ചിലപ്പോള്‍ നവംബറോടെ തന്നെ ജനങ്ങളിലേക്ക് എത്തിക്കുമെന്നും അടുത്ത വര്‍ഷത്തോട് കൂടി അമേരിക്ക ജനങ്ങള്‍ക്കിടയിലെ ഇതിന്റെ വിപണനം വര്‍ദ്ധിപ്പിക്കുമെന്നും സൂചനകളുണ്ട്.
അറുപത് വയസ്സ് പൂര്‍ത്തിയായ 68,000 വിദേശികളെ പിരിച്ചുവിടാന്‍ നടപടികളുമായി കുവൈത്ത്
എന്നാല്‍ വരാനിരിക്കുന്ന പ്രസിഡന്‍ഷ്യന്‍ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് അമേരിക്കയിലെ ട്രംപ് സര്‍ക്കാര്‍ ഇങ്ങനെയൊരു നീക്കം നടത്തുന്നതെന്ന് വ്യാപക വിമര്‍ശനം ഉയരുന്നുണ്ട്. വാക്സിന് പരിശോധനാ ഫലങ്ങള്‍ പോലും സെപ്തംബര്‍ പകുതിയോടെ മാത്രമേ പുറത്തിറങ്ങൂ എന്ന് ലോകമാകമാകമാനമുള്ള മരുന്ന് കമ്പനികളും വാക്സിന് നിര്‍മാതാക്കളും പറയുന്ന പശ്ചാത്തലത്തിലാണ് ഈ വിമര്‍ശനം വരുന്നത്.
ലോകത്തെ ആരോഗ്യവിദഗ്ദര് ഏറ്റവും പ്രതീക്ഷയര്‍പ്പിക്കുന്ന, ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശായിലെ ഗവേഷകര്‍ ‘അസ്ട്രാസെനേക്ക’യുടെ കീഴില്‍ വികസിപ്പിച്ചെടുക്കുന്ന ‘കൊവിഷീല്‍ഡ്’ വാക്സിന് പോലും അതിന്റെ പരീക്ഷണ ഘട്ടം താണ്ടിയിട്ടില്ല എന്ന വസ്തുതയും നിലനില്ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക