ഹിന്ദി അറിയാത്തതിന്റെ പേരിൽ നേരിടേണ്ടി വന്ന ദുരനുഭം തുറന്ന് പറഞ്ഞ് നേരത്തെയും പലരും രംഗത്തുവന്നിരുന്നു. ഇപ്പോഴിതാ തമിഴ് സംവിധായകൻ വെട്രിമാരനും ഇതേ അവസ്ഥ തുറന്ന് പറഞ്ഞ് മുന്നോട്ട് വന്നിരിക്കുകയാണ്. ഡല്‍ഹി വിമാനത്താവളത്തില്‍ വെച്ച് നേരിടേണ്ടി വന്ന ദുരനുഭവം തുറന്നുപറഞ്ഞ് സംവിധായകന് വെട്രിമാരന്.
2011 ഓഗസ്റ്റിൽ കാനഡയിലെ മോൺട്രിയൽ ചലച്ചിത്ര മേളയിൽ പങ്കെടുത്ത് തിരികെ വരുമ്പോഴായിരുന്നു സംഭവം. ഇമിഗ്രേഷൻ വിഭാഗം ഉദ്യോഗസ്ഥനിൽ നിന്നാണ് സംവിധായകന് ഹിന്ദി അറിയാത്തതിന്റെ പേരിൽ മോശം അനുഭവം ഉണ്ടായത്. എയര്‍പോര്‍ട്ടില്‍ വെച്ച് ഹിന്ദിയിൽ സംസാരിച്ച ഉദ്യോഗസ്ഥനോട് ഹിന്ദിയില്‍ സംസാരിക്കാന്‍ അറിയില്ലെന്ന് പറഞ്ഞു. എന്നാൽ രാജ്യത്തിന്റെ മാതൃഭാഷയായ ഹിന്ദി അറിയാതിരിക്കുന്നത് എങ്ങനെ എന്നായിരുന്നു ഉദ്യോഗസ്ഥന്റെ ചോദ്യം. മറുപടിയായി തന്റെ മാതൃഭാഷ തമിഴ് ആണെന്നും മറ്റുള്ളവരുമായി സംസാരിക്കേണ്ടി വരുമ്പോള്‍ ഇംഗ്ലീഷ് ആണ് ഉപയോഗിക്കാറുള്ളതെന്നും വെട്രിമാരന് പറഞ്ഞു.
സ്റ്റീല്‍ പാത്രങ്ങൾ ആഭിചാര ക്രിയയാണെന്ന് കരുതി ഉപേക്ഷിച്ചു; ബോംബെന്നറിഞ്ഞത് പൊട്ടിത്തെറിച്ചപ്പോള്‍
എന്നാല്‍ ഉദ്യോഗസ്ഥന്റെ മറുപടി വളരെ വിചിത്രമായിരുന്നു. നിങ്ങൾ തമിഴന്മാരും, കശ്മീരികളുമാണ് രാജ്യത്തിന്റെ ഐക്യത്തെ തകര്‍ക്കുന്നതെന്നും വിഭജിക്കുന്നതെന്നുമായിരുന്നു ഉദ്യോഗസ്ഥന് വെട്രിമാരനോട് പറഞ്ഞത്. നിർമ്മാതാവായ കതിരേശനും സംഗീത സംവിധായകൻ ജി.വി പ്രകാശും അദ്ദേഹം ദേശീയ അവാർഡ് ജേതാവാണെന്ന് ഉദ്യോഗസ്ഥനെ അറിയിച്ചിട്ട് പോലും 45മിനുട്ടിലധികം സമയം അദ്ദേഹത്തിന് വിമാനത്താവളത്തിൽ നിൽക്കേണ്ടി വന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക