ദില്ലി: രാജ്യം ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത് V ഷേപ്പിലുള്ള സാമ്പത്തിക തിരിച്ചുവരവിനാണെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന് പറഞ്ഞു. രാജ്യത്തെ സാമ്പത്തിക രംഗത്ത് 23.9 ശതമാനം ഇടിവ് സംഭവിച്ചത് രാജ്യത്ത് നടപ്പിലാക്കിയ ശക്തമായ കാരണമാണ് ഇത് ലോക്ക്ഡൗൺ സംഭവിച്ചതെന്ന് മന്ത്രി ചൂണ്ടികാണിച്ചു.
മാസ്കില്ലാതെ മെട്രോയിൽ സഞ്ചരിച്ചാൽ 500 രൂപ പിഴ
അമേരിക്കയില്‍ 9.1, യുകെയിലും ഫ്രാന്‍സിലും 21.7 ഉം, 18.9ഉം, സ്പെയിന്, ഇറ്റലി, ജര്‍മ്മനി എന്നിവിടങ്ങളില്‍ യഥാക്രമം 22.1, 17.7,11.3 എന്നിങ്ങനെയുമാണ് ഏപ്രില്‍-ജൂണ്‍ പാദത്തില്‍ സാമ്പത്തിക രംഗത്ത് ഇടിവുണ്ടായത്. യൂറോപ്യന്‍ യൂണിയന് രാജ്യങ്ങളുടെ ഇടിവിന്റെ ശരാശരി 15 ശതമാനമമാണ്. ജപ്പാനില്‍ ഇത് 9.9 ശതമാനമാണ്.
ഇതാണ് ഇന്ത്യയില്‍ എത്തുമ്പോള്‍ 23.9 ശതമാനം ഇടിവായി മാറുന്നത്. ഓഗസ്റ്റിലെ മാസാന്ത്യ സാമ്പത്തിക അവലോകന പ്രകാരം ഇന്ത്യ V ഷേപ്പിലുള്ള സാമ്പത്തിക തിരിച്ചുവരവ് നടത്തുമെന്നാണ് പറയുന്നത്.
ഇംഗ്ലണ്ട് താരം ഇയാൻ ബെൽ വിരമിക്കുന്നു
വാഹന വില്‍പ്പന, ട്രാക്ടര്‍ വില്‍പ്പന, വളങ്ങളുടെ വില്‍പ്പന, റെയില്‍വേയുടെ ചരക്ക് ഗതാഗതം, ഉരുക്ക് വില്‍പ്പനയും ഉത്പാദനവും, സിമന്റ് ഉത്പാദനം, വൈദ്യുതി ഉപയോഗം, ഇ-വേ ബില്ലുകള്‍, ജി എസ് ടി വരുമാനം, ടോള്‍ പിരിവ്, റീട്ടെയില്‍ പണമിടപാടുകള്‍, പ്രധാന വ്യവസായങ്ങളുടെ പ്രകടനം, മൂലധനത്തിന്റെ ഒഴുക്ക്, കയറ്റുമതി എന്നീ ഘടകങ്ങളാണ് സാമ്പത്തിക വളര്‍ച്ചയുടെ സൂചനകള്‍ നല്‍കുന്നത് എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക