ജനങ്ങള്‍ക്ക് മതിയായ ബോധവല്‍ക്കരണം ലഭിച്ചു കഴിഞ്ഞ സാഹചര്യത്തില്‍ ഫോണുകളിലൂടെയുള്ള കോവിഡ് ബോധവല്‍ക്കരണം അവസാനിപ്പിക്കുന്നത് പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന് .മൂന്നാഴ്ചക്കകം ചീഫ് സെക്രട്ടറി അവശ്യമായ നടപടി സ്വീകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന് ജുഡീഷ്യല്‍ അംഗം പി മോഹനദാസ് ആവശ്യപ്പെട്ടു.
കേരള ബ്ലൈന്‍ഡ് അസോസിയേഷന് വേണ്ടി സമര്‍പ്പിച്ച പരാതിയിലാണ് നടപടി. കോവിഡ് വൈറസിനെക്കുറിച്ച് ജനങ്ങള്‍ക്ക് ഇപ്പോള്‍ ധാരണയുണ്ടെന്നും അത്യാവശ്യത്തിന് ഒരാളെ ഫോണ്‍ വിളിക്കുമ്പോള്‍ ഒരു മിനിറ്റിലധികം നീളുന്ന ശബ്ദസന്ദേശത്തിന്റെ ആവശ്യമില്ലെന്നാണ് പരാതിയില്‍ പറയുന്നത്.
ഇത് പൊലീസിനെയോ ആരോഗ്യപ്രവര്‍ത്തകരെയോ വിളിക്കുമ്പോള്‍ സമയം കളയുകയാണ് ചെയ്യുന്നതെന്ന് പരാതിയില്‍ പറയുന്നു. പരാതി ഉടന്‍ പരിഹരിക്കാന്‍ ഉത്തരവാദിത്വപ്പെട്ട അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കമ്മീഷന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക