പോലീസ് സേനാ തലപ്പത്ത് അഴിച്ചുപണി. വിജിലൻസ് തലപ്പത്തുണ്ടായിരുന്ന എ.ഡി.ജി.പി അനിൽകാന്തിനെ ക്രൈംബ്രാഞ്ച് മേധാവിയാക്കുന്നു. ടോമിൻ ജെ തച്ചങ്കരിക്ക് ഡി.ജി.പി ആയി സ്ഥാനക്കയറ്റം ലഭിച്ചതോടെ ക്രൈംബ്രാഞ്ച് തലപ്പത്ത് ഒഴിവ് വന്ന സാഹചര്യത്തിലാണ് പുതിയ മാറ്റം. അതേസമയം, എഡിജിപി സുദേഷ് കുമാറായിരിക്കും പുതിയ വിജിലൻസ് അഡീഷണൽ ഡയറക്ടർ. വിജിലൻസ് ഡയറക്ടറുടെ അധിക ചുമതലയും സുദേഷ് കുമാറിന് നൽകിയിട്ടുണ്ട്. മനോജ് എബ്രഹാമിന് ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ അധികച്ചുമതല നൽകി.
കണ്ണൂർ പൊന്ന്യം സ്ഫോടനക്കേസിൽ ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തി
ഒന്നര വർഷത്തോളം വിജിലൻസ് തലപ്പത്ത് ഇരുന്ന ശേഷമാണ് അനിൽകാന്ത് ക്രൈംബ്രാഞ്ചിന്റെ തലപ്പത്തേക്ക് എത്തുന്നത്. മൂന്ന് വർഷം മുമ്പ് പോലീസ് സേനക്കാകമാനം നാണക്കേടുണ്ടാക്കിയ ദാസ്യപ്പണി വിവാദത്തിൽ ആരോപണ വിധേയനാവുകയും നടപടി നേരിടുകയും ചെയ്ത ഉദ്യോഗസ്ഥനാണ് സുദേഷ്കുമാർ. നടപടി നേരിട്ട ശേഷം കോസ്റ്റൽ പോലീസിന്റെ ചുമതല വഹിച്ച അദ്ദേഹം ഗതാഗത കമ്മീഷണർ ആകുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക