അതിര്‍ത്തിയില്‍ നിന്ന് ഒരു ശുഭവാര്‍ത്ത. ചൈനയില്‍ നിന്ന് ഇന്ത്യയിലെത്തിയ ഒരുകൂട്ടം യാക്കുകളെ ഇന്ത്യന്‍ സൈന്യം ചൈനീസ് അധികൃതര്‍ക്ക് കൈമാറി. ഓഗസ്റ്റ് 31 നു അരുണാചൽ പ്രദേശിലെ കിഴക്കന്‍ കമേംഗിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖയാണ് 13 യാക്കുകളും നാല് കുഞ്ഞുങ്ങളും ലംഘിച്ചത്.
അടുത്ത മഹാമാരിക്ക് മുമ്പ് സുസജ്ജമാകണം: ലോകാരോഗ്യ സംഘടന
ചൈനീസ് അധികൃതരുമായി ചര്‍ച്ചചെയ്തശേഷമാണ് ഇവയെ കൈമാറിയത്. ചൈനീസ് സൈനികരാണ് യാക്കുകളെ ഏറ്റുവാങ്ങിയത്. നടപടിയില്‍ ചൈന നന്ദി അറിയിച്ചിട്ടുണ്ട് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.
മാനുഷിക മൂല്യങ്ങള്‍ പരിഗണിച്ചുളള നടപടി എന്നാണ് യാക്കുകളുടെ കൈമാറ്റത്തെ ഇന്ത്യന്‍ സൈന്യം വിശേഷിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക