‘എങ്കീ നിങ്ങള്‍ ഞങ്ങളെക്കൂടീ വെട്ടിക്കൊന്നിട്ട് പോയാ മതീ’
സ്വന്തം സഹോദരിമാര്‍ക്കൊപ്പം കാറില്‍ സഞ്ചരിക്കുകയായിരുന്ന കണ്ണൂര്‍കണ്ണവത്തെ എസ്ഡിപിഐ പ്രവര്ത്തകന് സലാഹുദ്ദീന്റെ കൊലപാതകം എല്ലാവരുടേയും നെഞ്ചില്‍ കൊള്ളുന്നത്. ആക്രമികള്‍ കൂടെപ്പിറപ്പിനെ വെട്ടി തുണ്ടമാക്കിയപ്പോഴും ജീവന് രക്ഷിക്കാന്‍ അവാസന നിമിഷംവരെയുും ശ്രമിച്ചത് മൂത്ത സഹോദരി റാഹിതയാണ്. തടയാന്‍ ശ്രമിച്ച സഹോദരിമാരെ വാളും ബോബും കാണിച്ച് ഭീഷണിപ്പെടുത്തിയാണ് ആക്രമികള്‍ അഴിഞ്ഞാടിയത്. അവസാനം പൊട്ടിക്കരഞ്ഞുകൊണ്ട് മൂത്ത സഹോദരി പറഞ്ഞ വാക്കുകള്‍ എല്ലാവരുടേയും കരള്‍ അലിയിപ്പിക്കുന്നതാണ്. ‘എങ്കീ നിങ്ങള്‍ ഞങ്ങളെക്കൂടീ വെട്ടിക്കൊന്നിട്ട് പോയാ മതീ’ എന്ന് പറഞ്ഞുകൊണ്ട് സഹോദരിമാരില്‍ മൂത്തയാള്‍ വാളില്‍ കയറിപിടിച്ചു. പിന്നീട് സഹോദരിയുമായി ഉന്തും തള്ളും ഉണ്ടാക്കിയാണ് അക്രമികള്‍ ബൈക്കില്‍ രക്ഷപ്പെട്ടതെന്നാണ് പൊലീസ് പറയുന്നത്.
പാലത്തായി കേസ്: പ്രതി പത്മരാജന്റെ ജാമ്യം ശരിവെച്ച് ഹൈക്കോടതി, കുട്ടിയുടെ മാതാവിന്റെ ഹർജി തള്ളി
മലയാളികളെ ഏറെ സങ്കത്തിലാഴ്ത്തിയ മറ്റൊരു കൊലപാതകത്തിന്റെ ചുരുള്‍ അഴിച്ചതും ഈ സഹോദരിയാണ്. റാഹിതയാണ് കണ്ണവം പൊലീസ് സ്റ്റേഷനില്‍ വിളിച്ച് വിവരം അറിയിക്കുന്നത്. തുടര്‍ന്ന് സ്റ്റേഷനില്‍ നിന്ന് പൊലീസ് എത്തി ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. കൈക്ക് പരിക്കേറ്റ സഹോദരിയും തലശ്ശേരിയിലെ സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. രണ്ട് ബൈക്കുകളിലായി എത്തിയ അഞ്ചംഗ സംഘമാണ് കൊല നടത്തിയതെന്നാണ് സഹോദരിമാര്‍ പറയുന്നത്.
അക്രമികള്‍ മാസ്ക്ക് ധരിച്ചിരുന്നതിനാല്‍ ആരുടേയും മുഖം സഹോദരിമാര്‍ കണ്ടിട്ടില്ലെന്നാണ് വിവരം. കണ്ണവത്തെ സ്വന്തം വീട്ടില്‍ നിന്ന് ബന്ധുവീട്ടിലേക്ക് പോകുമ്ബോള്‍ ചിറ്റാരിപ്പറമ്ബ് ചുണ്ടയില്‍ വച്ചാണ് കാറിന് പിന്നില്‍ ബൈക്ക് കൊണ്ട് അക്രമികള്‍ ഇടിച്ചത്. തുടര്‍ന്ന് സലാഹുദ്ദീന് വാഹനത്തില്‍ നിന്ന് പുറത്തിറങ്ങിയ ഘട്ടത്തിലാണ് വാളുകൊണ്ട് കഴുത്തിനും തലയ്ക്കും വെട്ടിയത്.
ആളൊഴിഞ്ഞ പ്രദേശത്ത് വച്ചായിരുന്നു ആക്രമണം. സലാഹുദ്ദീനും രണ്ട് സഹോദരിമാരും ഐ ടെണ് വാഹനത്തിലാണ് സഞ്ചരിച്ചിരുന്നത്. സലാഹുദ്ദീന് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. തുടര്‍ച്ചയായ വെട്ടില്‍ കഴുത്ത് മുറിഞ്ഞ് തൂങ്ങിയ നിലയിലാണ് തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ആര്‍എസ്എസിന്റെ കൃത്യമായ പ്ലാനോടെയാണ് കൊലപാതകമന്ന് എസ്ഡിപിഐ ആരോപിച്ചു.
ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്രയുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സന്നാഹം സ്ഥലത്ത് ക്യാമ്ബ് ചെയ്യുന്നുണ്ട്. കണ്ണവം സിഐ കെ സുധീറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കേസില്‍ അന്വേഷണം ആരംഭിച്ചിരിക്കുന്നത്. സംഭവത്തില്‍ പ്രതിഷേധിച്ച് ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ ശക്തമായ പ്രതിഷേധമാണ് അരങ്ങേറുന്നത്. തുടര്‍ അക്രമങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ജില്ലയില്‍ പൊലീസ് രാത്രി പട്രോളിംങ്ങ് ശക്തമാക്കി.
അതേസമയം ശ്യാമപ്രസാദ് വധത്തിന്റെ പ്രതികാരമാണ് സലാഹുദ്ദീന് വധമെന്നാണ് പൊലീസ് ഭാക്ഷ്യം. എബിവിപി നേതാവ് ശ്യാമപ്രസാദ് വധക്കേസില്‍ ഏഴാം പ്രതിയാണ് കൊല്ലപ്പെട്ട സലാഹുദ്ദീന്. ശ്യാമപ്രസാദിനെ വധിക്കുന്നതിന് ഗൂഢാലോചന നടത്തിയെന്നാണ് പൊലീസ് ചാര്‍ജ്ജ് ഷീറ്റില്‍ പറയുന്നത്. കൊലപാതകത്തില്‍ പ്രതിചേര്‍ക്കപ്പെട്ട സലാഹുദ്ദീന് ആദ്യം ഒളിവില്‍ പോയെങ്കിലും പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയതോടെ സ്റ്റേഷനിലെത്തി ഹാജരാകുകയായിരുന്നു. ഈ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയതാണ് ഇയാള്‍. 2018 ല്‍ നടന്ന ശ്യാമപ്രസാദ് വധക്കേസില്‍ ഇതുവരെ വിചാരണ തുടങ്ങിയിട്ടില്ല. എന്തായാലും ആവർത്തിക്കപ്പെടുന്ന രാഷ്ട്രീയ കൊലപതകങ്ങളുടെ അമ്പരപ്പിലാണ് കേരളം.
പ്രതികരിക്കാൻ ഇവിടെ എഴുതുക