കോവിഡ് പ്രതിരോധത്തിന് ഇനി പശുവിന്റെ ചാണകമുപയോഗിച്ച് നിര്‍മിക്കുന്ന മുഖാവരണവും ഗോമൂത്രമുപയോഗിച്ച് നിര്‍മിക്കുന്ന സൈനിറ്റൈസറും. ഗുജറാത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേന്ദ്ര സർക്കാർ സ്ഥാപനമായ രാഷ്ട്രീയ കാമധേനു ആയോഗാണ് ചാണകം, ഗോമൂത്രം എന്നിവയുയോഗിച്ച് നിര്‍മിക്കാൻ ഒരുങ്ങുന്നത്.
ഈ രണ്ട് ഉത്പന്നങ്ങളും കോവിഡ് പ്രതിരോധ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടു വരുമെന്ന് കാമധേനു ആയോഗ് ചെയര്മാന് വല്ലഭ്ഭായ് കതിരിയ വ്യക്തമാക്കി. ഒരു വെബ്ബിനാറില്‍ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യങ്ങളെക്കുറിച്ച് പറഞ്ഞത്.
കാമധേനു ആയോഗിന് കീഴിലുള്ള വനിതാ സംഘടനയായ കാമധേനു ദിവ്യൗഷധി മഹിളാ മണ്ഡലിയാണ് സാനിറ്റൈസര്‍ നിർമിക്കാനൊരുങ്ങുന്നത്. ഗോ സെയ്ഫ് എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്.
ലോക്ക്ഡൗണ്‍ കാലത്ത് ഗോ പ്രൊട്ടക്റ്റ് എന്ന പേരില്‍ സര്‍ഫെയ്സ് സാനിറ്റൈസറിന്റെ നിര്‍മാണം തുടങ്ങിയിരുന്നു. ഗോ ക്ലീന്‍ എന്ന പേരില്‍ ശുചീകരണ ലായനിയും കമ്പനി വിപണിയിലെത്തിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക