തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പുകള്‍ മാറ്റിവെക്കുന്ന കാര്യം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ സര്‍വ്വകക്ഷിയോഗം വിളിച്ചു. വെള്ളിയാഴ്ച രാവിലെ 10 മണിക്കാണ് യോഗം. കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകള്‍ ചർച്ച ചെയ്യാനാണ് യോഗം വിളിച്ചത്.
അടുത്ത നാല് മാസവും സൗജന്യ ഭക്ഷ്യ കിറ്റ്; സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി
നാലു മാസത്തേക്ക് വേണ്ടി മാത്രം രണ്ട് സീറ്റുകളിലേക്ക് ഉപതെരഞ്ഞെടുപ്പുകള്‍ വേണ്ടെന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്. പ്രതിപക്ഷ പാര്‍ട്ടികളുമായി സമവായത്തിലെത്താനാണ് നീക്കം. കോവിഡ് വ്യാപനത്തില്‍ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പുകള്‍ നടത്തേണ്ടതില്ലെന്നാണ് സര്‍ക്കാരിന്റെ പക്ഷം.
തെരഞ്ഞെടുപ്പിന്റെ അധിക സാമ്പത്തിക ബാധ്യതയും കൂടി സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. പ്രതിപക്ഷനേതാവുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ സര്‍വ്വകക്ഷി യോഗം വിളിച്ചത്. തെരഞ്ഞെടുപ്പ് മാറ്റി വെക്കുന്ന കാര്യത്തില്‍ ബി.ജെ.പിയുടെ പിന്തുണയും സര്‍ക്കാരിന് ലഭിക്കുമെന്നാണറിയുന്നത്. തെരഞ്ഞെടുപ്പ് വേണ്ടെന്ന തീരുമാനം ഒറ്റക്കെട്ടായി എടുത്താല്‍ കേന്ദ്രതെരഞ്ഞെടുപ്പ് കമീഷനെ സമീപിക്കാനാകുമെന്നാണ് സര്‍ക്കാറിന്റെ പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക