സുശാന്ത് കൊല്ലപ്പെട്ടതാണെന്ന് ഒരിക്കല്‍ പോലും പറഞ്ഞിട്ടില്ലെന്ന് നടി അങ്കിത ലോഖണ്ഡെ. സമൂഹ മാധ്യമങ്ങളിലൂടെയാണ് നടി ഇക്കാര്യം വ്യക്തമാക്കിയത്. പവിത്ര റിഷ്ത എന്ന സീരിയലില്‍ സുശാന്തിന്റെ സഹതാരമായിരുന്നു അങ്കിത.
സുശാന്തിന്റെ സുഹൃത്തും കാമുകിയുമായ റിയ ചക്രവര്‍ത്തിയുടെ അറസ്റ്റിന് പിന്നാലെയാണ് അങ്കിത ഇക്കാര്യം ട്വീറ്റ് ചെയ്തത്. സുശാന്തിന്റെ മരണത്തില്‍ കുടുംബത്തിന് നീതി ലഭിക്കണമെന്നാണ് താന്‍ ആവശ്യപ്പെട്ടതെന്നും അവർ പറഞ്ഞു.
സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് അങ്കിതയുടേയും മൊഴിയെടുത്തിരുന്നു. ഊര്‍ജസ്വലനായ ആളായിരുന്നു സുശാന്തെന്നും അദ്ദേഹം വിഷാദരോഗത്തിന് അടിമയാകില്ലെന്നുമാണ് അങ്കിത അന്ന് മൊഴി നല്‍കിയത്.
ഒരുപക്ഷെ, അദ്ദേഹം അസ്വസ്ഥനായിരുന്നിരിക്കാം എങ്കിലും ഒരിക്കലും വിഷാദരോഗിയായിരിക്കില്ല എന്നാണ് അവര്‍ അന്ന് മൊഴി നല്‍കിയത്. 2016 വരെ അങ്കിതയും സുശാന്തും പ്രണയത്തിലായിരുന്നു. ഇരുവരും വേര്‍പിരിഞ്ഞ ശേഷം കഴിഞ്ഞ നാല് വര്‍ഷമായി സുശാന്തുമായി ബന്ധമുണ്ടായിരുന്നില്ലെന്നും അങ്കിത അന്ന് വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക