തൃശൂർ : പാലിയേക്കര ടോള്‍പ്ലാസയിലെ രണ്ട് ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതേതുടർന്ന് ടോള്‍പ്ലാസയിലെ 25 ജീവനക്കാരെ ക്വാറന്റീനിലാക്കി. വരന്തരപ്പിള്ളിയില്‍ മരിച്ച വ്യക്തിയില്‍നിന്ന് സമ്പര്‍ക്കത്തിലൂടെയാണ് ഇവർക്ക് രോഗബാധയുണ്ടായത്. ഇവരുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ളവര്‍ക്ക് അടിയന്തരമായി കോവിഡ് പരിശോധന നടത്തുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
അതേസമയം ടോള്‍പ്ലാസ അടക്കില്ല, ഇടവിട്ട് കോള്‍ഡ് ഫോഗിങ് അണുനശീകരണം നടത്തുന്നതിനാല്‍ ടോള്‍പ്ലാസയില്‍ രോഗ വ്യാപനത്തിന് സാധ്യതയില്ലെന്നാണ് അധികൃതര്‍ പറയുന്നത്. ടോള്‍പ്ലാസയില്‍ തുടര്‍ന്നും അണുനശീകരണം നടത്താന്‍ ആരോഗ്യവകുപ്പ് നിര്‍ദേശമുണ്ട്.
എല്ലാ ജീവനക്കാര്‍ക്കും കോവിഡ് പരിശോധന നടത്തി ആശങ്ക പരിഹരിക്കണമെന്നും പരിശോധനാഫലം വരുന്നതുവരെ ടോള്‍പിരിവ് നിര്‍ത്തിവെക്കണമെന്ന ആവശ്യവും ജനങ്ങൾക്കിടയിൽ ശക്തമാണ്.
നീറ്റ് പരീക്ഷ മാറ്റണമെന്ന് ആവിശ്യപ്പെട്ട് സമര്‍പ്പിച്ച പുതിയ ഹര്‍ജികളും സുപ്രീംകോടതി തള്ളി
പ്രതികരിക്കാൻ ഇവിടെ എഴുതുക