ലണ്ടന്‍: വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി കാനഡയിലെ ടൊറന്റോയില്‍ നിന്ന് ദില്ലിയിലേക്കുള്ള വിമാന യാത്രയ്ക്കിടെ പഞ്ചാബ് സ്വദേശിനിയായ 65കാരിക്ക് ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങൾ ഉണ്ടായപ്പോൾ
സമയോചിതമായ ഇടപെടലിലൂടെ വയോധികയുടെ ജീവന് രക്ഷിച്ച മലയാളി നഴ്സ് ഷിന്റു ജോസിന് അഭിനന്ദന പ്രവാഹം. ലണ്ടനിൽ നഴ്സായ ഷിന്റു ജോസും ഭര്‍ത്താവ് ഷിന്റോയും അതെ വിമാനത്തിലെ യാത്രക്കാരായി ഉണ്ടായത് വയോധികയുടെ ജീവൻ രക്ഷിക്കാൻ സഹായകമായി.
ഡല്‍ഹിയില്‍ പ്ലാസ്റ്റിക് ഫാക്ടറിയില്‍ തീപിടിത്തം; നാശനഷ്ടങ്ങളോ ആളപായങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല
നേരത്തെ ഹൃദയാഘാതം സംഭവിച്ചിട്ടുള്ള വയോധികയ്ക്ക് വീണ്ടും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ വിമാനത്തിലുള്ളവര്‍ പരിഭ്രാന്തരാവുകയും യാത്രക്കാരില്‍ ഡോക്ടര്‍മാരോ നഴ്സുമാരോ ഉണ്ടെങ്കില്‍ മുമ്പോട്ട് വരണമെന്ന് ക്യാബിന് ക്രൂ അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ഹൃദയാഘാത ലക്ഷണങ്ങളാണെന്ന തിരിച്ചറിഞ്ഞ ഷിന്റു ഒട്ടും വൈകാതെ മുമ്പോട്ട് വരികയായിരുന്നു. സഹായവുമായി സ്റ്റാഫ് നഴ്സ് കൂടിയായ ഭര്‍ത്താവും എത്തിയതോടെ ഷിന്റുവിന് വയോധികയുടെ ജീവന് രക്ഷിക്കാനായി. ബുധനാഴ്ച നാട്ടിലെത്തിയ ദമ്പതികള്‍ ഇപ്പോൾ ക്വാറന്റീനിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക