പാറശ്ശാല: സി.പി.എം പ്രവര്‍ത്തകയും എ.ഡി.എസ് അംഗവുമായ ആശ പാര്‍ട്ടിക്കുവേണ്ടി വാങ്ങിയ കെട്ടിടത്തില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ചെങ്കല്‍ ലോക്കല്‍ കമ്മിറ്റിയില്‍ വ്യത്യസ്ത നിലപാട് ഉയരുന്നു. ആശയുടെ സഹോദരി പോലീസിന് നല്‍കിയമൊഴിയില്‍ പറയുന്നവര്‍ക്കെതിരെയും ആശയുടെ ആത്മഹത്യാകുറിപ്പില്‍ പറയുന്ന രണ്ടു പേര്‍ക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഒരുവിഭാഗം പ്രവർത്തകർ ആവശ്യപ്പെടുന്നു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് ആശയെ തൂങ്ങി മരിച്ചനിലയില്‍ കാണപ്പെട്ടത്. പാര്‍ട്ടിക്കുവേണ്ടി വാങ്ങിയ കെട്ടിടത്തില്‍ ആയിരുന്നു തൂങ്ങി മരിച്ചത്. അതേസമയം മനപ്പൂര്‍വം ലോക്കല്‍ കമ്മിറ്റി അംഗങ്ങളെ സംഭവത്തില്‍ കുരുക്കിയതാണെന്ന് എതിര്‍വിഭാഗം വാദിക്കുന്നു. എന്നാല്‍, ആശക്കുവേണ്ടി വാദിക്കുന്നവര്‍ ഇത് മുഖവിലക്കെടുക്കാന്‍ തയ്യാറല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക