സ്വര്‍ണ്ണക്കടത്ത് കേസ് മുഖ്യപ്രതി സ്വപ്ന സുരേഷിനൊപ്പം വനിതാ പൊലീസുകാര്‍ സെല്‍ഫിയെടുത്ത സംഭവത്തില്‍ പൊലീസ് കമ്മീഷ്ണര്‍ അന്വേഷണം പ്രഖ്യാപിച്ചു. പ്രതി സ്വപ്ന മെഡിക്കല്‍ കോളജാശുപത്രിയില്‍ ചികിത്സയിലിരിക്കെ ഉന്നതരുമായി ഫോണില്‍ ബന്ധപ്പെട്ടുവെന്ന ആരോപണത്തില്‍ അന്വേഷണം നടക്കെയാണ് പുതിയ സംഭവം റിപ്പോർട്ട് ചെയ്തത്.
മന്ത്രി കെ ടി ജലീൽ എടപ്പാളിൽ എത്തിച്ച പെട്ടികളിൽ ഖുർആൻ തന്നെ
ജയിലില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട സ്വപ്ന ചികിത്സയില്‍ കഴിയവെ നേഴ്സുമാരുടെ ഫോണില്‍ നിന്ന് ആരെയൊക്കെയോ വിളിച്ചെന്നായിരുന്നു ആക്ഷേപം. ഇതിനാണ് നേഴ്സുമാര്‍ വിശദീകരണം നല്‍കിയത്.
സ്വപ്ന സുരേഷിന് ഫോണ്‍ കൈമാറിയിട്ടില്ല, സ്വപ്നയെ കണ്ടത് പൊലീസുകാരുടെ സാന്നിധ്യത്തില്‍ ക്ലീനിംഗ് ജീവനക്കാര്‍ പോലും അകത്ത് കയറിയിട്ടില്ലെന്നും അഞ്ച് പൊലീസുകാര്‍ എപ്പോഴും കാവലുണ്ടായിരുന്നെന്നും ഇവര്‍ പറയുന്നു.
ഡ്യൂട്ടി നഴ്സുമാരുടെ ഫോണ്‍ ഉപയോഗിച്ച് ഫോണ്‍ ചെയ്തോ എന്ന കാര്യം എന്‍.ഐ.എ അന്വേഷിക്കുന്നുണ്ട്. കൂടാതെ വനിതാ പൊലീസുകാര്‍ നല്കിയ വിശദീകരണം കൗതുകത്തിന് സെല്‍ഫിയെടുത്തെന്നാണ്. തൃശൂര്‍ സിറ്റി പൊലീസിലെ ആറ് വനിതാ ഉദ്യോഗസ്ഥരാണ് സെല്‍ഫിയെടുത്തത്. എന്നാൽ സംഭവം വിവാദമായതോടെ വനിതാ ഉദ്യോഗസ്ഥരെ താക്കീത് ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക