ആഗ്ര: ആഗ്രയില്‍ നിര്‍മ്മിക്കുന്ന മുഗള്‍ മ്യൂസിയത്തിന്റെ പേര് മാറ്റി മുഖ്യമന്ത്രി ആദിത്യനാഥ്. ‘എങ്ങനെയാണ് മുഗളന്മാര് നമ്മുടെ നായകന്മാരാകുന്നത്’ – എന്നാണ് മ്യൂസിയത്തിന്റെ പേര് മാറ്റിക്കൊണ്ട് ആദിത്യനാഥ് ചോദിച്ചത്. മറാത്ത രാജാവ് ചത്രപതി ശിവജി മഹാരാജിവിന്റെ പേരാണ് പകരം മ്യൂസിയത്തിന് നല്‍കിയിരിക്കുന്നത്. ആഗ്രയിലെ വികസന പ്രവര്‍ത്തനങ്ങളും കോവിഡ് സ്ഥിതിഗതികളും വിലയിരുത്താനാണ് യോഗം വിളിച്ചത്. തിങ്കളാഴ്ച, ആഗ്രയിലെ വികസന പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാന്‍ ചേർന്ന ഓണ്‍ലൈന്‍ യോഗത്തിലാണ് മ്യൂസിയത്തിന്റെ പേര് മാറ്റാനുള്ള തീരുമാനം മുഖ്യമന്ത്രി പ്രഖ്യാപിച്ചത്.
കൂടുതല്‍ ഡിജിറ്റല്‍ തെളിവുകള്‍ എന്‍ ഐ എ വീണ്ടെടുത്തു
141 കോടി മുടക്കി യു.പി വിനോദസഞ്ചാരവകുപ്പ് നിര്‍മിക്കുന്ന മ്യൂസിയത്തിന്റെ ആശയം മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവിന്റേതാണ്. 2016ലാണ് അദ്ദേഹം ഈ പദ്ധതി പ്രഖ്യാപിച്ചത്. മ്യൂസിയത്തിന്റെ പണി പൂര്‍ത്തിയാകാറായി. ലോക് ഡൗണിനെ തുടര്‍ന്ന് ഫണ്ടിന് കുറവുണ്ടായി. അതോടെയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചത്- ആഗ്രയിലെ യു.പി ടൂറിസം ഡയറക്ടര്‍ അമിത് ശ്രീവാസ്തവ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക