കൊച്ചി: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് രാജിവെക്കേണ്ടത് കേന്ദ്രസഹമന്ത്രി വി മുരളീധരനാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം. 21 തവണയാണ് നയതന്ത്ര ബാഗേജിലൂടെ സ്വര്‍ണം കടത്തിയത്. ഇതില്‍ കേന്ദ്ര സര്‍ക്കാരിലെ ഉന്നതരുടെ സഹായമുണ്ട്. തീവ്രവാദത്തിനുവേണ്ടിയണ് കള്ളക്കടത്ത് നടന്നത്. ഇതൊന്നും തുറന്നുപറയാനുള്ള ധൈര്യം കോണ്‍ഗ്രസിനും മുസ്ലിം ലീനും ഇല്ലെന്നും റഹീം ആരോപിച്ചു.
തലസ്ഥാനത്തെ ഗുണ്ടകൾ കോൺഗ്രസ് നേതാവിന്റെ വീട്ടിൽ ഒത്തുകൂടിയ സംഭവം; ദുരൂഹതയില്ലെന്നു പോലീസ്
സ്വര്‍ണ്ണക്കടത്തിന്റെ ഒരു വശത്ത് കേന്ദ്ര ഏജന്‍സികളും, മറുവശത്ത് ലീഗിനും കോണ്‍ഗ്രസിനും ഏറെ വേണ്ടപ്പെട്ട തീവ്രവാദ സംഘടനകളും ആണ്. അത് കൊണ്ടാണ് വി മുരളീധരനെതിരെ ഒരു വാക്ക് പോലും ലീഗും കോണ്‍ഗ്രസ്സും മിണ്ടാത്തത്. വി മുരളീധരനെതിരായ പ്രതിഷേധം ഡിവൈഎഫ്ഐ ശക്തമാക്കും.
ചുരുളുകൾ അഴിയുന്നു; ബാലഭാസ്കറിന്റെ മരണത്തിൽ സ്റ്റീഫന്‍ ദേവസിയെ സി.ബി.ഐ ചോദ്യം ചെയ്യാനൊരുങ്ങുന്നു
ഒരു തെറ്റും ചെയ്യാത്ത കെ ടി ജലീലിനെതിരെ നടക്കുന്നത് സമരമല്ല, ആര്‍എസ്എസ് ആസൂത്രണം ചെയ്ത കലാപമാണ്. സംസ്ഥാനത്ത് കലാപം അഴിച്ചു വിടാനും ക്രമസമാധാനം തകര്‍ക്കുന്നതിനും ബിജെപി ആവിഷ്കരിച്ച ഗൂഢപദ്ധതിയില്‍ കോണ്‍ഗ്രസ്സും ലീഗും ഭാഗമാവുകയാണ്. മന്ത്രിയെ വാഹനം ഇടിപ്പിച്ചു അപായപ്പെടുത്താന്‍ വരെ ശ്രമം നടന്നു. ഒരു അടിസ്ഥാനവുമല്ലാതെ ആരോപണവും, കലാപവുമാണ് സംസ്ഥാനത്ത് നടക്കുന്നത്.
നിരപരാധിയായ മന്ത്രി കെ ടി ജലീലിനെ അക്രമ സമരം നടത്തി ഇറക്കി വിടാമെന്ന് കോലീബി അക്രമി സംഘം കരുതണ്ട. അധികാരത്തിനായി നടത്തുന്നതാണ് കോലീബി മുന്നണിയുടെ രാഷ്ട്രീയ നാടകങ്ങള്‍ എന്ന് നാടിനറിയാമെന്നും റഹീം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക