തിരുവനന്തപുരം: വരുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ തപാല്‍ വോട്ട് ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനം. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആണ് തീരുമാനം. കിടപ്പ് രോഗികള്‍, ക്വാറന്റൈനില്‍ കഴിയുന്നവര്‍ തുടങ്ങിയവര്‍ക്കാണ് ഇത്തരത്തില്‍ തപാല്‍ വോട്ടിന് അവസരം ലഭിക്കുക.
സ്വർണ്ണക്കടത്ത്: ‘സ്വപ്നയുമായി നിരന്തര ആശയവിനിമയം; അന്വേഷണ പരിധിയിലേക്ക് ഒരു മന്ത്രി കൂടി’
മന്ത്രിസഭാ യോഗം ഇതിനുള്ള ഓര്‍ഡിനന്‍സിന് അംഗീകാരം നൽകിയതായാണ് റിപ്പോര്‍ട്ട്. ഓര്‍ഡിനന്‍സ് പ്രകാരം 18 വയസ്സിന് മുകളില്‍ പ്രായമുള്ള കോവിഡ് രോഗികള്‍ക്ക് തപാല്‍ വോട്ടിന് അര്‍ഹതയുണ്ടായിരിക്കും. എന്നാൽ തപാല്‍ വോട്ടിന് നിശ്ചിത കാലയളവിന് മുമ്പ് അപേക്ഷിക്കണം.
പ്രോക്സി വോട്ട് അനുവദിച്ചാല്‍ പോളിംഗ് ബൂത്തുകളിലടക്കം വന്‍ തര്‍ക്കത്തിന് ഇടയാക്കുമെന്നാണ് സിപിഎം അടക്കം രാഷ്ട്രീയപാര്‍ട്ടികളുടെ ആശങ്ക. ഇതുപരിഗണിച്ചാണ് പ്രോക്സി വോട്ട് നിര്‍ദേശം തള്ളിയത്. പുതിയ ഓര്‍ഡിനന്‍സ് അനുസരിച്ച് രാവിലെ ഏഴു മുതല്‍ വൈകീട്ട് ആറുവരെയാകും വോട്ടെടുപ്പ്. ഇത് സംബന്ധിച്ച ഔദ്യോഗിക തീരുമാനം മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി പ്രഖ്യാപിച്ചേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക