കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുന്നതിനെതിരെ പ്രതി പട്ടികയിലുള്ള നടന് ദിലീപ് കോടതിയില്‍. മാധ്യമങ്ങള്‍ വാര്‍ത്ത നല്കി തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നതായി ദിലീപിന്റെ പരാതിയില്‍ പറയുന്നു. ദിലീപ് നല്കിയ പരാതിയില്‍ പത്ത് മാധ്യമസ്ഥാപനങ്ങള്‍ക്ക് നോട്ടീസ് അയക്കാന്‍ കോടതി നിര്‍ദേശിച്ചു.
ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന് നേരത്തെ കോടതിയെ സമീപിച്ചിരുന്നു. നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷിയെ സ്വാധീനിക്കാന്‍ അഭിഭാഷകന് വഴി ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷന് കോടതിയില്‍ അപേക്ഷ നല്‍കിയത്.ദിലീപിനെതിരായി മൊഴി നല്കിയ ചില സാക്ഷികള്‍ കോടതിയില്‍ മൊഴിമാറ്റിപ്പറഞ്ഞതിന് പിന്നാലെ പ്രധാന സാക്ഷിയും മൊഴി മാറ്റിയിരുന്നു. തൃശൂര്‍ ടെന്നീസ് ക്ലബില്‍ വച്ച് ദിലീപും കേസിലെ മറ്റൊരു പ്രതിയായ പള്‍സര്‍ സുനിയും തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നത് കണ്ടുവെന്ന് മൊഴി നല്കിയ സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നാണ് പ്രോസിക്യൂഷന് വ്യക്തമാക്കുന്നത്. ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിലെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ദിലീപിന്റെ പരാതി.
ആഡംബര ഫോണുകൾ വില കുറച്ച് തവണ വ്യവസ്ഥയിൽ; കെണിയിൽ വീണത് ആയിരക്കണക്കിന് സാധാരണക്കാർ, തട്ടിച്ചത് കോടികൾ
നടിയെ ആക്രമിച്ച കേസില്‍ സിനിമ താരങ്ങളായ ഭാമ, സിദ്ദിഖ് എന്നിവരുടെ സാക്ഷി വിസ്താരം ഇന്ന് നടക്കും. രാവിലെ കൊച്ചിയിലെ പ്രത്യേക കോടതിയില്‍ ഹാജരാകണം എന്നാവശ്യപ്പെട്ട് ഇരുവര്‍ക്കും കോടതിയ സമന്‍സ് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന് മുകേഷിന്റെ സാക്ഷി വിസ്താരം പൂര്‍ത്തിയായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക