ന്യൂഡല്‍ഹി : കോവിഡ് വാക്സിന് വികസിപ്പിക്കുന്നതിനായി മറ്റ് രാജ്യങ്ങളെപ്പോലെ ഇന്ത്യയും തീവ്ര ശ്രമങ്ങള്‍ നടത്തുകയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്ഷവര്ധന്. അടുത്ത വര്‍ഷം ആദ്യത്തോടെ കോവിഡിനെതിരെ ഇന്ത്യയില്‍ വാക്സിന് ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
വയനാട്ടിൽ കോവിഡ് ആശങ്കയേറുന്നു
രാജ്യത്ത് മാസ്കുകള്‍, പിപിഇ കിറ്റുകള്‍, വെന്റിലേറ്ററുകള്‍, ഓക്സിജന്‍ എന്നിവയില്ലെന്നും അതിനാല്‍ ആളുകള്‍ക്ക് നിരവധി പ്രശ്നങ്ങള്‍ നേരിടേണ്ടിവരുമെന്നും പലരും പറയാറുണ്ടായിരുന്നു എന്നും എന്നാല്‍ രാജ്യത്ത് ഇന്നത്തെ സ്ഥിതി പ്രവചിച്ചതിന് വിപരീതമാണെന്നും മന്ത്രി പറയുകയുണ്ടായി.
ഒരു വിദഗ്ദ്ധ സംഘം പരീക്ഷണത്തിലാണെന്നും നമുക്ക് വിപുലമായ ആസൂത്രണം ഉണ്ടെന്നും അടുത്ത വര്‍ഷം ആരംഭത്തോടെ വാക്സിന് ഇന്ത്യയില്‍ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാജ്യസഭയില്‍ നടത്തിയ പ്രസ്താവനയിലാണ് കേന്ദ്രമന്ത്രി ഇക്കാര്യം പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക