ബെംഗളൂരു: ചലച്ചിത്ര താരങ്ങളെ ഇടനിലക്കാരാക്കി െബംഗളുരുവിൽ ലഹരി പാർട്ടികൾ സംഘടിപ്പിച്ചിരുന്ന പ്രൊഡക്ഷൻ കമ്പനി ഉടമ വിരേൻ ഖന്ന കന്നഡയിലെ മുതിർന്ന താരങ്ങൾക്കടക്കം ലഹരി പാർട്ടികളെ കുറിച്ചുള്ള വിവരങ്ങൾ എസ്എംഎസ് ആയി കൈമാറിയിരുന്നതായി അന്വേഷണ സംഘത്തിനു വിവരം ലഭിച്ചു. കന്നഡയിലെ മുതിർന്ന പല താരങ്ങൾക്കും ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടിസ് നൽകിയിട്ടുണ്ടെന്ന് ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് പൊലീസ് അറിയിച്ചു.
സംസ്ഥാനത്ത് ഇന്ന് 4167 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; സമ്പർക്കത്തിലൂടെ 3849 പുതിയ രോഗികൾ
കന്നഡ സിനിമാ മേഖലയിൽ ലഹരിബന്ധമുള്ള 10–15 പ്രമുഖരുടെ പേരുകളാണു കന്നഡ സംവിധായകൻ ഇന്ദ്രജിത് ലങ്കേഷ് പൊലീസിനു കൈമാറിയതെന്നു പറയുന്നു. എന്നാൽ, അവരെ ആരെയും കുറിച്ചു വിവരങ്ങളൊന്നും പുറത്തുവരുന്നില്ല. രാഷ്ട്രീയമുൾപ്പെടെ സ്വാധീനശക്തി ഏറെയുള്ള വമ്പൻസ്രാവുകൾ മറഞ്ഞിരിക്കുകയും അങ്ങനെയല്ലാത്ത നടിമാർ ഉൾപ്പെടെയുള്ളവർ പിടിയിലാകുകയും ചെയ്യുന്ന പതിവു നാടകം തുടരുകയാണെന്ന ആക്ഷേപം ശക്തമാകുമ്പോഴാണ് കന്നഡയിലെ സൂപ്പർതാരങ്ങടക്കമുള്ളവരെ പ്രതിക്കൂട്ടിലാക്കുന്ന വെളിപ്പെടുത്തലുകൾ പുറത്തു വരുന്നതും.
ഓഗസ്റ്റ് 21ന് പിടിയിലായ കന്നഡ സീരിയൽ നടി ഡി. അനിഖയുടെ ഡയറിക്കുറിപ്പിൽ സീരിയൽ, സിനിമാ, സംഗീത പ്രവർത്തകരുടെയും വിഐപികളുടെ മക്കളുടെയും വിവരങ്ങളുണ്ടായിരുന്നു. ഇന്ദ്രജിത് ലങ്കേഷിന്റെ വെളിപ്പെടുത്തലോടെ വിവാദം ചൂടുപിടിക്കുകയും ചെയ്തു. ഇവിടെ ഒരു നടൻ ലഹരി ഉപയോഗിച്ച ശേഷം കാറോടിച്ച് അപകടത്തിൽപെട്ടു. സിനിമയിൽ 10–15 പേർക്കു ലഹരി ബന്ധം ഉറപ്പായും ഉണ്ട്, അതു പൊലീസിനോടു പറയുകയും ചെയ്തു. ഇന്ദ്രജിത് ലങ്കേഷിന്റെ ഈ പ്രസ്താവന വിവാദങ്ങൾക്കും ഊഹാപോഹങ്ങൾക്കും വഴിമരുന്നിട്ടു.
2017 ൽ ജയനഗറിൽ ഒരു പറ്റം സിനിമാ താരങ്ങൾ ലഹരി മരുന്ന് കേസിൽ പിടിയിലായി. ശക്തമായ തെളിവുകളുടെ അഭാവവും ഉന്നത ബന്ധങ്ങളും തുണച്ചതിനാൽ പ്രതികൾക്കെതിരെ നടപടി ഉണ്ടായില്ല. അതിൽ ഉൾപ്പെട്ട താരമാണ് ഇന്ദ്രജിത് ലങ്കേഷ് വെളിപ്പെടുത്തിയ ലഹരി ഉപയോഗിച്ച് അപകടത്തിൽ പെട്ട പ്രമുഖ താരമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഈ താരം തന്റെ സഹോദരനെയും ലഹരി പാർട്ടികളിൽ പങ്കെടുപ്പിച്ചിരുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. അന്വേഷണം പല ഉന്നത താരങ്ങളിലേക്കും നീളുന്നതായി അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഒരുകാലത്ത് ബെംഗളൂരു നഗരത്തിലെ ലഹരി മാഫിയകളെ കുറിച്ച് പൊലീസിനും അന്വേഷണ ഏജൻസികൾക്കും കൃത്യമായി വിവരങൾ നൽകിയിരുന്നത് വിരേൻ ഖന്നയായിരുന്നതിനാൽ പൊലീസിൽ നിന്നും വിവരങ്ങൾ ചോർന്നതാണ് പല പ്രമുഖരും രക്ഷപ്പെടാൻ കാരണമെന്നാണ് ആക്ഷേപം. പൊലീസ് നീക്കങ്ങളെക്കുറിച്ച് ചുരുങ്ങിയതു 2 മാസം മുൻപ് ലഹരിസംഘങ്ങൾ അറിഞ്ഞിരുന്നതായാണ് നടി രാഗിണി ദ്വിവേദിയുടെ റിമാൻഡ് റിപ്പോർട്ടിൽ പരമാർശമുണ്ടായിരുന്നു.രാഗിണിയുടെ സുഹൃത്ത് രവിശങ്കർ, കേസിൽ ഉൾപ്പെട്ട റിയൽ എസ്റ്റേറ്റ് വ്യാപാരി പ്രശാന്ത് രങ്കയ്ക്ക് അയച്ച വാട്സാപ് സന്ദേശങ്ങളിലും ഇതിനെ കുറിച്ച് സൂചനയുണ്ടായിരുന്നു. ഇനിയും അറസ്റ്റുണ്ടാകാം. വിഐപികളും പ്രമുഖ താരങ്ങളും കുടുങ്ങാൻ സാധ്യത– അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.
ജലീല് രാജിവയ്ക്കില്ല, അതിന്റെ പേരില് ആരും സമരം ചെയ്യേണ്ട: കോടിയേരി ബാലകൃഷ്ണന്
കേസിൽ ആരോപണ വിധേയരായ കന്നഡ നടൻ ദിഗന്ത്, ഭാര്യയും നടിയുമായ അയ്ന്ദ്രിത റേ എന്നിവരെ ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് പൊലീസ് വീണ്ടും ചോദ്യം ചെയ്യും. ശ്രീലങ്കയിലെ ചൂതാട്ടകേന്ദ്രത്തിൽ അയ്ന്ദ്രിത സന്ദർശനം നടത്തിയതിനും അറസ്റ്റിലായ നടിമാർ രാഗിണി ദ്വിവേദിയും സഞ്ജന ഗൽറാണിയും ഉൾപ്പെട്ട ചില ലഹരി പാർട്ടികളിൽ ദമ്പതികൾ പങ്കെടുത്തതിനും പൊലീസിനു തെളിവു ലഭിച്ചിട്ടുണ്ട്. അതിനിടെ, രാഗിണിക്ക് ലഹരി മരുന്ന് വിറ്റിരുന്നതായും 2016ൽ സ്റ്റുഡന്റ് വീസയിൽ ബെംഗളൂരുവിലെത്തിയ താൻ വീസ കാലാവധി കഴിഞ്ഞും ലഹരി ഇടപാടിനായി ഇവിടെ തുടരുകയായിരുന്നെന്നും അറസ്റ്റിലായ സെനഗൽ പൗരൻ ലോം പെപ്പർ സാംബ മൊഴി നൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക