കൊവിഡ് മാര്‍ഗനിര്‍ദേശം ലംഘിച്ച് സമരം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാമെന്ന് ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്കി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ പ്രതിപക്ഷവും ബി.ജെ.പിയും പ്രതിഷേധം സംഘടിപ്പിക്കുന്നതിനിടെയാണ് കോടതി നിര്‍ദേശം.
നേരത്തെ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് സമരം നടത്തുന്നത് രോഗവ്യാപനത്തെ സഹായിക്കുമെന്ന് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും മുന്നറിയിപ്പ് നല്‍കിയിരുന്നു. വ്യാഴാഴ്ച നാലായിരത്തിലേറേ പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരുന്നത്.
അതേസമയം മന്ത്രി കെ.ടി.ജലീലിനെതിരായ പ്രതിഷേധത്തിനിടെയുണ്ടായ ലാത്തിച്ചാര്‍ജില്‍ കുത്തിയിരിപ്പുസമരവുമായി പൊലീസ് അസ്ഥാനത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തി. സമരം നടത്തിയ എം.എല്‍.എമാരായ ഷാഫി പറമ്പില്‍, കെ.എസ്.ശബരിനാഥന് എന്നിവരെ അറസ്റ്റു ചെയ്തു നീക്കി.
ഉച്ചയ്ക്കുശേഷമാണ് എം.എല്‍.എമാരുടെ നേതൃത്വത്തിലുള്ള 11 അംഗസംഘം പൊലീസ് ആസ്ഥാനത്തേക്കെത്തിയത്. പ്രതിഷേധത്തിന്റെ ഭാഗമായി ഇവര്‍ പൊലീസ് ആസ്ഥാനത്തിനു മുന്നില്‍ കുത്തിയിരുന്നു. പ്രതിഷേധക്കാര്‍ സ്ഥലത്തെത്തുമ്പോള്‍ സുരക്ഷ ജീവനക്കാര്‍ മാത്രമാണ് ഇവിടെയുണ്ടായിരുന്നത്.ലാത്തിച്ചാര്‍ജില്‍ പരുക്കേറ്റ വി.ടി.ബല്‍റാം എം.എല്‍.എ അടക്കമുള്ളവരുടെ ചിത്രം ഉയര്‍ത്തിക്കാട്ടിയായിരുന്നു പ്രതിഷേധം.
പ്രതികരിക്കാൻ ഇവിടെ എഴുതുക