വിവാദമായ കർഷക ബില്ലിനെതിരെ രാജ്യസഭയിൽ ശക്തമായ പ്രതിഷേധം.അതേസമയം പ്രതിഷേധിച്ച എം പി മാർക്കെതിരെ നടപടി ഉണ്ടായേക്കും എന്നും റിപ്പോർട്ടുകളുണ്ട്. തൃണമൂല്‍ എം.പി ഡെറിക് ഒബ്രിയാന്, കോണ്‍ഗ്രസ് എം.പി റിപുന്‍ ബോറ, എ.എ.പി എം.പി സഞ്ജയ് സിംഗ്, ഡി.എം.കെ എം.പി തിരുച്ചി ശിവ എന്നിവര്‍ക്കെതിരെ നടപടിയെടുക്കാന്‍ സാധ്യതകളുണ്ടെന്നാണ് റിപ്പോർട്ട്.
രാജ്യസഭ ഡെപ്യൂട്ടി ചെയര്‍മാന്റെ പോഡിയത്തിനുള്ളിലേക്ക് കടന്നുകയറുകയും മൈക്ക് നശിപ്പിക്കുകയും ചെയ്തെന്നാണ് പ്രധാന ആരോപണം. അതോടൊപ്പം ഡെപ്യൂട്ടി ചെയര്‍മാനെതിരെ മുദ്രാവാക്യം വിളിക്കുകയും പേപ്പറുകള്‍ സഭയില്‍ വെച്ച് കീറിയെറിയുകയും ചെയ്തു.
സഭ പത്ത് മിനിറ്റ് സമയത്തേക്ക് നിര്‍ത്തിവെയ്ക്കേണ്ടി വന്നു. അതിന് ശേഷമാണ് ശബ്ദവോട്ടോടെ കര്‍ഷക ബില്‍ പാസാക്കിയത്.
കൂടുതല്‍ അറസ്റ്റുകളുണ്ടാകുമെന്ന് എന്‍.ഐ.എ; മുര്‍ഷിദ് ഹസന് അല്‍ഖ്വയ്ദ സംഘത്തിന്റെ നേതാവ്
ഫാര്‍മേഴ്സ് പ്രൊഡ്യൂസ് ട്രെയ്ഡ് ആന്‍ഡ് കൊമേഴ്സ് ബില്‍ 2020, ഫാര്‍മേഴ്സ് എഗ്രിമെന്റ് ഓണ്‍ പ്രൈസ് അഷ്വറന്‍സ് ആന്‍ഡ് ഫാം സര്‍വ്വീസ് ബില്‍ എന്നിവയാണ് ഇന്ന് രാജ്യസഭയില്‍ പാസാക്കിയിരിക്കുന്നത്. എസന്‍ഷ്യല്‍ കമ്മോഡിറ്റീസ് (ഭേദഗതി) ബില്‍ പരിഗണിക്കാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക