അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിനായുള്ള കല്ലുകൾ ശേഖരിക്കുന്നതിനായി ക്വാറികള്‍ തുറക്കാൻ നിർദേശം നൽകുമെന്ന് രാജസ്ഥാന് സര്‍ക്കാര്‍ അറിയിച്ചു. ക്ഷേത്രനിർമ്മാണത്തിനായി പ്രത്യേകതരം കല്ലുകളാണ് ഉപയോഗിക്കുന്നത്. പിങ്കും മഞ്ഞയും നിറമുള്ള ഈ കല്ലുകൾ ഭരത്പൂര്‍ ജില്ലയിലെ ബന്‍ഷി പഹാഡ്പൂരില് ആണുള്ളത്. ഈ ക്വാറികള്‍ വനമേഖലയില്‍ സ്ഥിതിചെയ്യുന്നതിനാല്‍ ഖനനം നിരോധിച്ചിട്ടുണ്ട്.
കേരളത്തെ സി.പി.ഐ.എം ഭരണം ഭീകരവാദികള്‍ക്ക് വളക്കൂറുള്ള മണ്ണാക്കി മാറ്റി: മുല്ലപ്പള്ളി രാമചന്ദ്രന്
ഇത്തരം കല്ലുകള്‍ ലഭിക്കുന്ന 42 ക്വാറികള്‍ 1996 ഡിസംബര്‍ വരെ പ്രവർത്തിച്ചിരുന്നു. അനധികൃത ക്വാറികള്‍ എന്നതിനാൽ തന്നെ സുപ്രീം കോടതിയുടെ വിവിധ ഉത്തരവുകളെ തുടര്‍ന്ന് ഇവ അടയ്ക്കുകയും ചെയ്തു. ഈ മാസം 6,7 തീയതികളിലായി ഭരത്പൂര്‍ ജില്ലാ ഭരണകൂടം അനധികൃത ക്വാറികള്‍ക്കെതിരെയുള്ള നടപടികള്‍ കര്‍ശനമാക്കിയതോടെ ഇവയുടെ പ്രവർത്തനം പൂര്‍ണമായും നിലച്ചു.
കനകമല തീവ്രവാദികേസില്‍ പിടികിട്ടാപുള്ളിയായ മലയാളി എന്‍.ഐ.എ പിടിയില്‍
ക്വാറികള്‍ പ്രവർത്തിക്കുന്നതിന് വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയും നിര്ബന്ധിതമാക്കിയതിനു ശേഷവും അനധികൃതമായി ക്വാറികള്‍ പ്രവർത്തനം നടത്തിയതാണ് പൂർണ്ണമായും ഇവ നിലക്കാനുള്ള കാരണം. ബന്‍ഷി പഹാഡ്പൂരില് നിന്നുള്ള കല്ലുകള്‍ ലഭ്യമാകാതിരുന്നാൽ അയോധ്യയിലെ ക്ഷേത്രനിര്‍മാണം വൈകുമെന്നു പരാതി ഉയര്‍ന്നിരുന്നു. ഇതോടെയാണ് രാജസ്ഥാൻ സർക്കാരിന്റെ പുതിയ നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക