രാജ്യസഭയിലെ പ്രശ്നപരിഹാരത്തിനായി പ്രതിപക്ഷം നിർദ്ദേശങ്ങൾ മുന്നോട്ടു വച്ചു. സ്വകാര്യ മേഖലയെ നിയന്ത്രിക്കാന്‍ പുതിയ ബില്‍ വേണം, എല്ലാ വിളകള്‍ക്കും സ്വാമിനാഥന് കമ്മീഷന് ശുപാര്‍ശ പ്രകാരമുളള മിനിമം താങ്ങുവില പ്രഖ്യാപിക്കണം, പുറത്താക്കിയ എം.പിമാരെ തിരച്ചെടുക്കണം എന്നിവയാണ് നിർദ്ദേശങ്ങൾ.
രാജ്യത്തെ കര്‍ഷക ആത്മഹത്യ കണക്കുകള്‍ കൈയ്യിലില്ലെന്ന് കേന്ദ്രം
ഗുലാം നബി ആസാദാണ് ഈ ആവശ്യം അവതരിപ്പിച്ചത്. ഒരു രാജ്യം ഒരു നികുതി, ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ്, ഒരു രാജ്യം ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന് വാശി പിടിക്കരുതെന്നും ഗുലാം നബി ആസാദ് പറഞ്ഞു.
കോടിക്കണക്കിന് ജനങ്ങളെ പ്രതിനിധീകരിക്കുന്ന സ്ഥലത്തെ കോടിക്കണക്കിന് ആളുകള്‍ കാണുന്ന സഭാ നടപടികളാണെന്നും ഒരു ബില്ല് പോലും സ്റ്റാന്‍ഡിങ്ങ് കമ്മിറ്റിയിലോ സെലക്ട് കമ്മിറ്റിയിലോ പോകുന്നില്ലെന്നും അതിനാലാണ് പ്രതിപക്ഷം പ്രതിഷേധിക്കുന്നതെന്നും ഗുലാം നബി ആസാദ് കൂട്ടിച്ചേർത്തു.
നാല് മണിക്കൂര്‍ ആക്കി സഭാ നടപടി നിജപ്പെടുത്തിയത് ശരിയായില്ലെന്നും ബില്ലുകളില്‍ മേല്‍ ചര്‍ച്ച നടത്താതെ അത് പാസാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. പ്രതിപക്ഷ അംഗങ്ങള്‍ കൊണ്ട് വന്ന ഭേദഗതികള്‍ വോട്ടിനിടണമായിരുന്നുവെന്നുംഗുലാം നബി ആസാദ് അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക