കണ്ണൂര്‍: നേതാക്കളുടെ മക്കള്‍ തെറ്റ് ചെയ്താല്‍ അത് ചുമക്കേണ്ട ഒരു ഉത്തരവാദിത്വവും പാര്‍ട്ടിയ്ക്കില്ലെന്ന് സി.പി.എം സംസ്ഥാനകമ്മിറ്റി അംഗം പി ജയരാജന്. കോടിയേരി ബാലകൃഷ്ണന്റെയും ഇ. പി. ജയരാജന്റെയും മക്കള്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രമുഖമാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ ജയരാജന് നിലപാട് വ്യക്തമാക്കിയത്.
സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളിലോ പാര്‍ട്ടി കാര്യങ്ങളിലോ നേതാക്കളുടെ മക്കള്‍ അനധികൃതമായി ഇടപെടുന്നത് ശരിയല്ല. ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള ജാഗ്രത സി.പി.എം എന്നും കൈക്കൊണ്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നേതാക്കളുടെ മക്കളുടെ അനധികൃതമായ ഇടപെടലുകള്‍ ഉണ്ടെങ്കില്‍ പാര്‍ട്ടി പരിശോധിക്കും. നിയമവിധേയമായി ആരെങ്കിലും ബിസിനസ് നടത്തി വരുമാനമുണ്ടാക്കുന്നത് തെറ്റാണെന്നു പറയാന്‍ കഴിയില്ലെന്നും ജയരാജന് വ്യക്തമാക്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക