സ്വർണക്കടത്ത് കേസിൽ എം ശിവശങ്കറിനെ എട്ട് മണിക്കൂറിലധികമുള്ള ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചു. സ്വപ്ന സുരേഷിനൊപ്പം ഇരുത്തിയാണ് ശിവശങ്കറിനെ ഇന്നലെ ചോദ്യം ചെയ്തത്. ഇത് മൂന്നാം തവണയാണ് എൻഐഎ ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്.
പെരിയ ഇരട്ടക്കൊലപാതകം: സി.ബി.ഐ അന്വേഷണത്തിന് സ്റ്റേ ഇല്ലെന്ന് സുപ്രീം കോടതി
ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ നടന്നതെന്നാണ് വിവരം. ഈ തെളിവുകളിൽ ഏറ്റവും പ്രധാനപ്പെട്ടത് സ്വപ്ന സുരേഷ് ഡിലീറ്റ് ചെയ്ത് വീണ്ടെടുത്ത വാട്സ്ആപ്പ് ചാറ്റുകളാണ്.
രണ്ടാംഘട്ട ചോദ്യം ചെയ്യലും 8 മണിക്കൂറോളം നീണ്ടുനിന്നിരുന്നു. ശിവശങ്കറിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടകളും ഇതിൽ നിന്ന് അയച്ച സന്ദേശങ്ങളും അന്വേഷണ സംഘം വിശദമായി പരിശോധിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക