പാലാരിവട്ടം പാലം പൊളിച്ച് പണിയുന്നതിനുള്ള പ്രാരംഭ ജോലികള്‍ ആരംഭിച്ചു. ടാറിളക്കി മാറ്റിയശേഷം ബുനധാഴ്ചയോടെയാണ് പൊളിക്കാന്‍ തുടങ്ങുക. ഡിഎംആര്‍സി എന്‍ജിനിയര്‍മാരുടെ നേതൃത്വത്തില്‍ ഊരാളുങ്കല്‍ സൊസൈറ്റിയിലെ തൊഴിലാളികളാണ് ജോലികള്‍ തുടങ്ങുന്നത്. 8 മാസത്തിനുള്ളില്‍ പണിപൂര്‍ത്തിയാക്കി ഉറപ്പുള്ള പാലം കൊച്ചിക്ക് നല്‍കുകയാണ് ലക്ഷ്യം.
ലയാളിയുടെ മനസില്‍ മായാതെ നില്ക്കുന്ന അഴിമതിയുടെ കോണ്‍ക്രീറ്റ് പ്രതീകം. പാലാരിവട്ടത്തെ പഞ്ചവടിപ്പാലം. മെട്രോ മാന്‍ ഇ.ശ്രീധരന്റെ നേതൃത്വത്തില്‍ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനിലെ വിദഗ്ധരായ എന്‍ജിനിയര്‍മാരും നിര്‍മാണ മേഖലയിലെ സഹകരണ സ്ഥാപനമായ ഊരാളുങ്കല്‍ ലേബര്‍ കോണ്ട്രാക്റ്റ് സൊസൈറ്റിയിലെ തൊഴിലാളികളും ചേര്‍ന്നാണ് അഴിമതിപ്പാലം പൊളിച്ചടുക്കി പുതിയത് പണിയുന്നത്.
കോവിഡ് വ്യാപനം: നിയന്ത്രണങ്ങള്‍ കടുപ്പിക്കും: നിർണായക യോഗം ഇന്ന്
അരക്കിലോമീറ്ററിലേറെ നീളമുള്ള പാലത്തിലെ ടാര്‍ ഇളക്കി മാറ്റുന്ന ജോലിയാണ് ഇന്ന് മുതല്‍ തുടങ്ങുക. ഇതിന് അഞ്ച് മുതല്‍ പത്ത് ദിവസം വരെ സമയമെടുക്കും. ഒരു ഭാഗത്ത ടാര്‍ രണ്ട് ദിവസത്തിനുള്ളില്‍ ഇളക്കിമാറ്റികഴഞ്ഞാല്‍ ഗര്‍ഡറുകള്‍ ഡയമണ്ട് കട്ടറുകള്‍ ഉപയോഗിച്ച് സൂക്ഷ്മതയോടെ മുറിച്ചുമാറ്റും. ഇതിനൊപ്പം പുതിയ ഗര്‍ഡറുകള്‍ ഡിഎംആര്‍സിയുടെ യാര്‍ഡില്‍ പണിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക