വാഹനപരിശോധന കർശനമാക്കിയ മോട്ടോർ വാഹനവകുപ്പ് 28 ദിവസത്തിനിടെ പെറ്റിയടിച്ചത് നാലരക്കോടി രൂപ. നിസാര കാര്യങ്ങൾ പോലും ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥർ വൻ തുക ഈടാക്കുന്നതായും ആക്ഷേപമുണ്ട്.
അതേസമയം , സമൂഹ മാധ്യമങ്ങളിൽ വ്യാജ സന്ദേശങ്ങളിട്ട് അപകീർത്തിപ്പെടുത്തുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചു. മോട്ടോർ വാഹന വകുപ്പിനെതിരെ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ശബ്ദ സംഭാഷണങ്ങളിൽ ഒന്നാന്നിത്. ആക്ഷേപങ്ങൾക്ക് പിന്നിലെ യാഥാർഥ്യം ഇതാണ്.
സൈബർ അധിക്ഷേപങ്ങളെ നേരിടാൻ സംസ്ഥാനം നിയമനിർമാണത്തിന് ഒരുങ്ങുന്നു; ഡി.ജി.പി സർക്കാരിന് ശുപാർശ നൽകി
ഗതാഗതം പൂർണ തോതിൽ ആയിട്ടില്ലെങ്കിലും മോട്ടോർ വാഹനവകുപ്പ് ഇ ചെല്ലാൻ ആപ്ലിക്കേഷന്റ സഹായത്തോടെ വാഹന പരിശോധന കർശനമാക്കി. നിയമ ലംഘിച്ച വാഹനത്തിന്റ ചിത്രം എടുത്ത് ആപ്പിൽ അപ് ലോഡ് ചെയ്താൽ ഉടമയുടെ ഫോൺ നമ്പരിലേക്ക് ഉടനടി പിഴത്തുകയുടെ സന്ദേശം എത്തും.
ആപ്പ് വന്നതോടെ വാഹനത്തിൽ വരുത്തിയിട്ടുള്ള ഏത് തരം മോടി പിടിപ്പിക്കലും പിടികൂടിത്തുടങ്ങി. അയ്യായിരം രൂപ ഇതിന് പിഴ. നിർത്തിയിട്ട വണ്ടികൾക്കും രക്ഷയില്ലാതായി. കഴിഞ്ഞ 28 ദിവസത്തിനിടെ ആപിൽ കുടുത്തിയ 20,623 പേരിൽ 776 പേർക്കും പണി കിട്ടിയത് വാഹനത്തിലെ മോടി പിടിപ്പിക്കലിനാണ്. ഒരു മാസത്തിനിടെ 4.42 കോടി രൂപയാണ് പെറ്റിയിനത്തിൽ പിരിഞ്ഞത്. ശമ്പളം കൂട്ടിക്കിട്ടാനുള്ള ഉദ്യോഗസ്ഥരുടെ അടവാണിതെന്ന് വരെ പ്രചാരണമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക