ഹാത്രാസില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ പുറത്തിറങ്ങാന്‍ അനുവദിക്കുന്നില്ലെന്ന് കുടുംബാംഗം. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ച് തങ്ങളുടെ വായടയ്ക്കാനാണ് അധികൃതര്‍ ശ്രമിക്കുന്നതെന്ന് കുടുംബം ആരോപിച്ചു.
‘കുടുംബാംഗങ്ങളുടെ മൊബൈല്‍ ഫോണുകള്‍ ഓഫാക്കി വെയ്ക്കാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്കി. ചിലരുടെ ഫോണുകള്‍ അവര്‍ പിടിച്ചെടുത്തു. ഞങ്ങളെ പുറത്തിറങ്ങാന്‍ അനുവദിക്കുന്നില്ല. മാധ്യമങ്ങളോട് സംസാരിക്കരുതെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിരന്തരം ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുകയാണവര്- കുടുംബാംഗം വ്യക്തമാക്കി.
കോവിഡ് പരിശോധനക്കായി സ്വാബ് ശേഖരിക്കുന്നതിലെ പിഴവ്; തലച്ചോറിലെ സ്രവം മൂക്കിലൂടെ പുറത്തു വന്നു
പൊലീസിന്റെ കണ്ണുവെട്ടിച്ചാണ് മാധ്യമങ്ങളെ ഇക്കാര്യം അറിയിക്കാന്‍ എത്തിയതെന്നും ഇദ്ദേഹം പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കവെ ഇദ്ദേഹത്തെ വിലക്കി സ്ഥലത്ത് പൊലീസ് എത്തിയിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ കുടുംബാംഗത്തോട് സംസാരിക്കുന്നത് വിലക്കുകയും ചെയ്തു.
എന്തുകൊണ്ട് അവര്‍ക്ക് മാധ്യമങ്ങളെ കാണാനുള്ള അവസരം നിഷേധിക്കുന്നുവെന്ന് പൊലീസിനോട് ചില മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചിരുന്നു. എന്നാല്‍ യാതൊന്നും പ്രതികരിക്കാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ തയ്യാറായില്ല.
അതേസമയം ഹാത്രാസില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാനെത്തിയ കോണ്‍ഗ്രസ് എം.പി രാഹുല്‍ ഗാന്ധിയ്ക്കും ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയ്ക്കുമെതിരെ കേസെടുത്തത് വാര്‍ത്തയായിരുന്നു. നിരോധനാജ്ഞ ലംഘിച്ചു എന്ന കുറ്റം ചുമത്തിയാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നത്.
203 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരേയും എകോടെക്ക് പൊലീസ് കേസെടുത്തിട്ടുണ്ട്. സെക്ഷന്‍ 332, 353, 427, 323, 354 (ബി), 147,148 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
നേരത്തെ ഹാത്രാസില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ പോയ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും ഉത്തര്‍പ്രദേശ് പൊലീസ് കയ്യേറ്റം
പ്രതികരിക്കാൻ ഇവിടെ എഴുതുക