ആരോഗ്യമന്ത്രി കെ കെ ശൈലജ ഡോക്ടര്‍മാരും നഴ്സുമാരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കൊവിഡ് ബാധിതനെ പുഴുവരിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് ചർച്ച നടന്നത്. സംഭവത്തെ തുടർന്ന് ഡോക്ടറേയും രണ്ട് നഴ്സുമാരെയുമാണ് സസ്പെന്‍ഡ് ചെയ്തത്. ഇത് പിന്‍വലിക്കില്ലെന്ന് മന്ത്രിയുടെ നിലപാടിലാണ് ചര്‍ച്ച പരാജയപ്പെട്ടത്.
അതേസമയം, നഴ്സുമാര്‍ കരിദിനം ആചരിക്കുമെന്നും കെ.ജി.എം.സി.ടി.എയുടെ നേതൃത്വത്തില്‍ റിലേ സത്യാഗ്രഹം തുടങ്ങുമെന്നും അറിയിച്ചിട്ടുണ്ട്. മാത്രമല്ല, നോണ്‍ കൊവിഡ് ഡ്യൂട്ടി ബഹിഷ്കരിക്കാനും ഇവർ തീരുമാനിച്ചിട്ടുണ്ട്. സസ്പെന്ഷന് നടപടി പിന്‍വലിക്കുന്നത് വരെ സമരം തുടരാനാണ് ഡോക്ടര്‍മാരുടെ തീരുമാനം.
സംസ്ഥാനത്തെ 9 ജില്ലകളില്‍ നിരോധനാജ്ഞ; പൊതുഗതാഗതം അനുവദിക്കും, നിയന്ത്രണങ്ങള്‍ ഇങ്ങനെ
പ്രതികരിക്കാൻ ഇവിടെ എഴുതുക