കേന്ദ്ര സർക്കാർ പ്രാബല്യത്തിൽ കൊണ്ടുവന്ന കാർഷിക നിയമങ്ങൾക്കെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ട്രാക്ടർ റാലി രണ്ടാം ദിവസത്തിലേക്ക് കടന്നു. പഞ്ചാബിലെ സംഗ്രുർ ജില്ലയിലെ ബർണാല ചൗക്കിൽ നിന്നാണ് ഇന്ന് റാലിയ്ക്ക് തുടക്കം കുറിക്കുക. ഭവാനിഗഡിൽ പൊതുസമ്മേളനം രാഹുൽ ഗാന്ധി അഭിസംബോധന ചെയ്യും. തുടർന്ന് പഞ്ചാബിലെ വിവിധ ജില്ലകളിലൂടെ ഖേത് ബച്ചാവോ യാത്ര കടന്നുപോകും.
ചൊവ്വ, ബുധൻ ദിവസങ്ങളിൽ ഹരിയാനയിലാണ് റാലി നടക്കുക. ചൊവ്വാഴ്ച ഹരിയാനയിലെത്തുന്ന രാഹുൽ ഗാന്ധി അന്ന് രാത്രി കുരുക്ഷേത്രയിൽ തങ്ങും. അതേസമയം, രാഹുൽ ഗാന്ധിയെ ഹരിയാനയിൽ കടക്കാൻ അനുവദിക്കില്ലെന്ന് ആഭ്യന്തര മന്ത്രി അനിൽ വിജ് പ്രഖ്യാപിച്ചിട്ടുണ്ട്. കോൺഗ്രസിന്റെ കർഷക സമരത്തെ കുറിച്ച് ഇതുവരെ യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്നും സംസ്ഥാനത്തെ ക്രമസമാധാന നില തകർക്കാൻ ആരെയും അനുവദിക്കില്ലെന്നും ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക