ഡല്‍ഹി: അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങും നേർക്കുനേർ എത്തുന്നു. ചർച്ചയിൽ അതിര്ത്തിപ്രശ്നങ്ങള് ഉയർന്നുവരും എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
കാസര്‍കോട് നിന്നും രണ്ടരകോടിയുടെ 100 കിലോവരുന്ന ചന്ദന ശേഖരം പിടികൂടി
ഇരുവരും നേര്‍ക്കുനേര്‍ എത്തുന്നത് നവംബര്‍ 17ന് നടക്കുന്ന ബ്രിക്സ് ഉച്ചകോടിയില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ്. ആഗോള സ്ഥിരതയും സുരക്ഷാ സഹകരണവും നൂതനമായ വളര്‍ച്ചയും ബ്രിക്സ് സഹകരണത്തിലൂടെ എന്നതാണ് ഉച്ചകോടിയുടെ പ്രമേയമെന്ന് ബ്രിക്സ് പ്രസ്താവനയിലൂടെ അറിയിച്ചു. ബ്രസീല്‍, ചൈന, റഷ്യ, ഇന്ത്യ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണ് ബ്രിക്സിലെ അംഗങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക