കേരളത്തിലെ കോളജുകളിൽ അധ്യയന വര്‍ഷം നവംബറില്‍ ആരംഭിക്കും. ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈനായി ക്ലാസുകള്‍ ആരംഭിക്കാണ് തീരുമാനം മായിരിക്കുന്നത്. റഗുലർ ക്ലാസുകള്‍ ഉടന്‍ തുടങ്ങാനാവില്ലെന്ന വിലയിരുത്തലാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിനുള്ളത്.
ചരിത്രത്തിലാദ്യമായി ക്യാംപസ് കാണാതെ ഒന്നാം വര്ഷക്കാര് പഠനം തുടങ്ങും. ഒന്നാം വര്‍ഷ ഡിഗ്രി, പിജി ക്ലാസുകള്‍ നവംബറില്‍ ആരംഭിക്കും. ക്ലാസുകള്‍ ഓണ്‍ലൈനായി തുടങ്ങും. ക്ലാസുകളാരംഭിക്കുന്നത് അനന്തമായി താമസപ്പിക്കണ്ട എന്ന അഭിപ്രായമാണ് അധ്യാപകരും മുന്നോട്ട് വെച്ചത്.
ലാബ് സൗകര്യങ്ങള്‍ ആവശ്യമുള്ള കോഴ്സുകള്‍ക്ക് പരിമിതികളുണ്ടെങ്കിലും തിയറി പേപ്പറുകളുമായി മുന്നോട്ട് പോകാനാണ് അധ്യാപകരുടെ തീരുമാനം.
നിലവിൽ ഒന്നാം വര്മൊഴിച്ചുള്ള ക്ലാസുകളില്‍ ഓൺലൈന്‍ അധ്യയനം നടക്കുന്നുണ്ട്. 50 ശതമാനം വിദ്യാര്‍ഥികള്‍ക്ക് കൃത്യമായി ക്ലാസുകളില്‍ പങ്കെടുക്കാനാവുന്നുണ്ട്. എന്നാല്‍ കണക്ടിവിറ്റി പ്രശ്നങ്ങള്‍ ഉള്‍പ്പെടെ ബാധിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് എല്ലാ ക്ളാസുകളിലും പങ്കെടുക്കാനാവുന്നില്ല.
പലപ്പോഴും ക്ലാസുകള്‍ക്കിടയില്‍ നെറ്റ് കണക്ഷന് പോയി ബുദ്ധിമുട്ടനുഭവിക്കുന്നവരും അനവധിയാണ്. അണ്‍ലോക്ക് 5 ന്റെ ഭാഗമായി വിദ്യാഭ്യാസസ്ഥാപനങ്ങള്‍ തുറക്കുന്നതിനെക്കുറിച്ച് സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാം എന്നാണ് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക